Loading ...

Home National

ലക്ഷദ്വീപില്‍ പഞ്ചനക്ഷത്ര വില്ലകള്‍ നിര്‍മിക്കാന്‍ കരാര്‍ ക്ഷണിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: മിനിക്കോയ്, കടമത്ത്, സുഹേലി ദ്വീപുകളില്‍ ഇക്കോ ടൂറിസത്തിന്റെ  ഭാഗമായി വില്ലകള്‍ നി‌ര്‍മിക്കുന്നതിന് കരാര്‍ ക്ഷണിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം. മിനിക്കോയില്‍ 319 കോടിയുടെ 150 വില്ലയാണ് നിര്‍മിക്കുന്നത്. ഇതില്‍ 110 ബീച്ച്‌ വില്ലയും 40 വാട്ടര്‍ വില്ലയുമാണ്. സുഹേലിയില്‍ 247 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 60 ബീച്ച്‌ വില്ലയും 50 വാട്ടര്‍ വില്ലയുമടക്കം 110 എണ്ണമാണ് ഇവിടെ നിര്‍മിക്കുന്നത്.

കടമത്ത് ദ്വീപില്‍ നിര്‍മിക്കുന്നത് 240 കോടിയുടെ 110 വില്ല. 75 ബീച്ച്‌ വില്ലയും 35 വാട്ടര്‍ വില്ലയും. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വില്ലകള്‍ നിര്‍മിക്കാനാണ് കരാ‌ര്‍. സ്വകാര്യ കമ്ബനികള്‍ക്കായിരിക്കും വില്ലകളുടെ നടത്തിപ്പ് ചുമതല.

മൂന്ന് വ‌ര്‍ഷംകൊണ്ട് നി‌ര്‍മാണം പൂര്‍ത്തീകരിക്കണമെന്നും കരാ‌ര്‍ ക്ഷണിച്ച്‌ ഇറക്കിയ നോട്ടീസില്‍ പറയുന്നു. കരാര്‍ ഏറ്റെടുക്കുന്ന കമ്ബനികള്‍ക്ക് കുറഞ്ഞത് 80 കോടിയുടെ സാമ്ബത്തികശേഷി ഉണ്ടായിരിക്കണം. നിതി ആയോഗിെന്‍റ ഭാഗമായാണ് പദ്ധതി. അതേസമയം, ഇത്തരം കെട്ടിടങ്ങള്‍ ദ്വീപിലെ മണ്ണിന് യോജിച്ചതാണോ എന്ന പഠനം നടത്തിയിട്ടില്ലെന്നും സ്വകാര്യവ്യക്തികള്‍ക്ക് ദ്വീപ് വില്‍ക്കുന്ന നടപടിയാണ് ഇതെന്നും ആക്ഷേപമുണ്ട്. പവിഴപ്പുറ്റ് സാന്നിധ്യമുള്ള ലക്ഷദ്വീപില്‍ വന്‍കിട നിര്‍മാണങ്ങള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related News