Loading ...

Home International

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദാനിഷ് സിദ്ദീഖിയെ താലിബാന്‍ തേടിപ്പിടിച്ച്‌ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: പുലിറ്റ്സര്‍ പുരസ്കാര ജേതാവായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അല്ലെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ താലിബാന്‍ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യു.എസ് മാധ്യമമായ വാഷിങ്ടണ്‍ എക്സാമിനര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.

കാന്തഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ജൂലൈ 16നാണ് ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. സ്പിന്‍ ബോള്‍ഡാകിലേക്ക് പോകുന്നതിനിടെ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഡാനിഷ് സഞ്ചരിക്കുകയായിരുന്ന സേനവ്യൂഹത്തിനു നേരെ താലിബാന്‍ ആക്രമണം നടത്തി.
തുടര്‍ന്ന് സംഘത്തിെന്‍റ കമാന്‍ഡറടക്കം കുറച്ചുപേര്‍ വഴിപിരിഞ്ഞുപോയി. ആക്രമണത്തില്‍ പരിക്കേറ്റ ദാനിഷിന് അടുത്തുള്ള മസ്ജിദില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

എന്നാല്‍, മാധ്യമപ്രവര്‍ത്തകന്‍ പള്ളിയില്‍ ഉണ്ടെന്നറിഞ്ഞ താലിബാന്‍ പള്ളിക്കു നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് എക്സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാനിഷ് ആരാണെന്നുറപ്പു വരുത്തി മര്‍ദിച്ചവശനാക്കിയ ശേഷം വെടിവെച്ച്‌ മുഖവും ശരീരവും വികൃതമാക്കുകയും ചെയ്തു. ഈ നടപടിയിലൂടെ യുദ്ധനിയമങ്ങള്‍പോലും താലിബാന്‍ പരിഗണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ദാനിഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കമാന്‍ഡറും മറ്റ് സൈനികരും കൊല്ലപ്പെട്ടു.

Related News