Loading ...

Home National

നമിച്ചു അണ്ണാ..! ബൈക്കിലെത്തിയ "കൂട്ടുകുടുംബത്തെ' കണ്ട് കൈകൂപ്പി സിഐ

റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സിഎെ ബി. സുഭാഷ് കുമാർ à´† കാഴ്ച കണ്ടത്. നിറയെ ആളുകളുമായി ഒരു ബൈക്ക്. കൈകാട്ടി വണ്ടി നിർത്തിയ അദ്ദേഹം ആളെ എണ്ണി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്.... ഓടിച്ചയാൾക്ക് ഹെൽമറ്റുമില്ല.. ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ സിഐ നിസംഗനായി ഒന്നു നോക്കിയ ശേഷം ബൈക്ക് യാത്രികനെ നോക്കി തൊഴുത് അടിയറവ് പറഞ്ഞു. 

ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് രസകരമായ à´ˆ സംഭവങ്ങൾ അരങ്ങേറിയത്. യാത്രികനെ നോക്കി തൊഴുതുനില്ക്കുന്ന പോലീസിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 

കെ. ഹനുമാന്തരായുഡു എന്നയാളാണ് ബൈക്ക് ഓടിച്ചത്. അദ്ദേഹത്തിന്‍റെ രണ്ടു മക്കളെ ബൈക്കിന്‍റെ പെട്രോൾ ടാങ്കിന്‍റെ മുകളിലും പിന്നിൽ ഭാര്യയേയും ബന്ധുവായ ഒരു കുട്ടിയേയും ഇരുത്തിയായിരുന്നു യാത്ര. സിഐ ബി. സുഭാഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന റോഡ് സുരക്ഷാ ക്ലാസിൽ ഹനുമന്തരായുഡുവും പങ്കെടുത്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് à´ˆ നിയമലംഘനമെന്നതാണ് രസകരം. 

നിരാശയും നിസഹായതയുമാണ് à´† സമയം തനിക്ക് തോന്നിയതെന്നാണ് സിഐ പറയുന്നത്. ഹെൽമെറ്റ് പോലും ധരിക്കാതെ അദ്ദേഹം ബൈക്ക് ഓടിക്കുന്പോൾ ടാങ്കിലിരിക്കുന്ന കുട്ടികളുടെ കാലുകൾ ഹാൻഡിൽ ബാറിനിടയിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ഇതിനു മുന്പ് പലപ്രാവശ്യം നിയമം പാലിക്കാതെ അദ്ദേഹം ബൈക്ക് ഓടിക്കുന്നത് കണ്ടിട്ടുണ്ടെന്നും പോലീസുദ്യോഗസ്ഥർ പറയുന്നു. 

കുഗ്രാമമായ ഇവിടെ റോഡ് സുരക്ഷയെക്കുറിച്ച് ആളുകൾക്ക് യാതൊരു ധാരണയുമില്ല. കഴിഞ്ഞ നാലു മാസങ്ങളായി റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം പോലീസ് ഈ പ്രദേശത്ത് നടത്തിവരികയാണ്. അമിത ഭാരം വച്ചുകൊണ്ട് യാത്ര ചെയ്യുന്പോഴുണ്ടാകുന്ന അപകടത്തിന്‍റെയും, ഹെൽമറ്റ് ധരിച്ചുള്ള യാത്രയുടെ പ്രാധാന്യത്തിനെ കുറിച്ചും, മറ്റ് റോഡ് സുരക്ഷയെക്കുറിച്ചുള്ള സന്ദേശവും വീഡിയോ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടാണ് ബോധവത്ക്കരണം നടത്തിയിരുന്നത്. പക്ഷെ നിരാശയാണ് മിക്കപ്പോഴും ഫലമെന്നും ആരും നിയമം പാലിക്കുന്നില്ലെന്നും സി.ഐ ബി. സുഭാഷ് കുമാർ പറഞ്ഞു.
 

Related News