Loading ...

Home International

വിദേശികള്‍ പഠനശേഷം അമേരിക്കയിൽ തുടരുന്നത് തടയാനുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസായി

സിംഗപ്പൂര്‍: കോവിഡ് മഹാമാരി ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ സിംഗപ്പൂരില്‍ വ്യാപക പ്രതിഷേധം. തൊഴിലില്ലായ്മയും പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് പ്രോത്സാഹിപ്പിക്കുന്ന നടപടി രാഷ്ട്രീയ കലഹത്തിന് തുടക്കമിടുന്ന സാഹചര്യമാണുള്ളത് .

വിദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം രംഗത്തെത്തി. പ്രവാസികള്‍ക്ക് രാജ്യത്ത് അനുവദിക്കുന്ന തൊഴിലുകളുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന വേണമെന്നാണ് പ്രതിപക്ഷo ആവശ്യപ്പെടുന്നത് .

വിദേശത്തുനിന്ന് രാജ്യത്തെത്തുന്നവര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നാണ് 70 ശതമാനം സിംഗപ്പൂര്‍ നിവാസികളുടെയും ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിസി സ്റ്റഡീസ് പുറത്തുവിട്ട സര്‍വേയിലാണ് ഈ കണ്ടെത്തല്‍ . വരും മാസങ്ങളില്‍ വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചയായേക്കും.

‘സിംഗപ്പൂരിലെ നാലോ അഞ്ചോ സര്‍വകലാശാലകളില്‍നിന്ന് നിരവധി ബിരുദധാരികള്‍ ഓരോ വര്‍ഷവും പഠിച്ച്‌ പുറത്തിറങ്ങുന്നു. സാഹചര്യം 60 വര്‍ഷം മുമ്ബത്തെപ്പോലെയല്ല’ – ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ കിയാന്‍ പെങ്ക് പറയുന്നു. ഇനിയും വിദേശ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോയെന്നാണ് അവരുടെ ചോദ്യം.

വിദേശ കമ്ബനികള്‍ക്ക് പ്രിയപ്പെട്ട ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍. കുറഞ്ഞ നികുതിയും നവീന അടിസ്ഥാന ഘടങ്ങളുമാണ് ഇതിന് പ്രധാന കാരണം. യു.എസ് – ചൈന വ്യാപാരയുദ്ധങ്ങള്‍ക്കിടയില്‍ ഹോങ്കോങ് തകരുമ്ബോള്‍ സിംഗപ്പൂരാണ് വിദേശ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്നത് .

അതെ സമയം വിദേശ നിക്ഷേപത്തിന് സ്വാഗതം അരുളുമ്ബോഴും വിദേശ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയാണ് സമൂഹ – പ്രാദേശിക മാധ്യമങ്ങളില്‍ ഉയരുന്ന വ്യാപക പ്രതിഷേധം. അതേസമയം, പ്രതിഷേധങ്ങള്‍ക്കെതിരെ മന്ത്രിമാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സിംഗപ്പൂരിനെ വളരാന്‍ സഹായിച്ച ശക്തമായ അടിത്തറ ഇളക്കരുതെന്നായിരുന്നു ആരോഗ്യമന്ത്രി ഓങ് യെ കുങ്ങിന്‍റെ പ്രതികരണം. ലോക രാജ്യങ്ങളുമായി ബന്ധം പുലര്‍ത്താതെ രാജ്യത്തിന് അതിജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News