Loading ...

Home National

ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പിവി സിന്ധു സെമിയില്‍

ടോക്യോ ഒളിംപിക്‌സില്‍ വനിതാ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പിവി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമില്‍ തകര്‍ത്താണ് സിന്ധു മെഡലിനു തൊട്ടരികെയെത്തിയത്.
വനിതാ വിഭാഗം സിംഗിള്‍സില്‍ ഇതു തുടര്‍ച്ചയായി രണ്ടാം തവണയാണ് സിന്ധു ഒളിംപിക്‌സ് സെമിയിലെത്തുന്നത്. 21-13, 22-20 സ്‌കോറിനാണ് സിന്ധു ജപ്പാന്‍റെ നാലാം സീഡ് താരമായ യമാഗുച്ചിയെ പരാജയപ്പെടുത്തിയത്. 56 മിനിറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് താരം സെമിയില്‍ കയറിയത്. ആദ്യ ഗെയിം ഏകപക്ഷീയമായാണ് സിന്ധു സ്വന്തമാക്കിയ്. എന്നാല്‍, രണ്ടാം ഗെയിമില്‍ ജാപ്പനീസ് താരം ശക്തമായി തിരിച്ചുവന്നു. സിന്ധുവിന് പല ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയ യമാഗുച്ചി വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സിന്ധുവിനുമുന്‍പില്‍ കീഴടങ്ങുകയായിരുന്നു.2016ലെ റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായിരുന്നു സിന്ധു. ഇത്തവണ വെങ്കലം നേടിയാല്‍ തന്നെ രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും താരത്തിനു സ്വന്തമാകും. ഒരൊറ്റ സെറ്റ് പോലും തോല്‍ക്കാതെയാണ് ടോക്യോയില്‍ സിന്ധു ജൈത്രയാത്ര തുടരുന്നത്. നാളെ നടക്കുന്ന സെമിയില്‍ തായ്‌വാന്‍ താരം തായ് സു യിങ്ങോ തായ്‌ലന്‍ഡിന്റെ റാച്ചനോക് ഇന്റനോണോ ആയിരിക്കും സിന്ധുവിന്റെ എതിരാളി.

Related News