Loading ...

Home International

ഇന്ത്യയിലും,യൂറോപ്പിലും ആശങ്ക അകന്നെങ്കിലും ഡെല്‍റ്റ വേരിയന്‍റ് മിഡില്‍ ഈസ്റ്റില്‍ നാലാം തരംഗത്തിന് കാരണമായതായി ലോകാരോഗ്യ സംഘടന

കെയ്റോ: വാക്സിനേഷന്‍ നിരക്ക് താരതമ്യേന കുറഞ്ഞ നിരക്കിലുള്ള മെഡിറ്ററേനിയന്‍ മേഖലയില്‍ ഡെല്‍റ്റ വകഭേദം കോവിഡ് നാലാം തരംഗത്തിന് തിരികൊളുത്തിയതായി ലോകാരോഗ്യ സംഘടന. 'ഡെല്‍റ്റ വകഭേദം കാരണം ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ കോവിഡ് ബാധ രൂക്ഷമാകുകയാണ്. പ്രദേശത്തെ 22ല്‍ 15 രാജ്യങ്ങളിലും ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തു' -ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഡെല്‍റ്റ അതിവേഗം പടര്‍ന്ന് പിടിക്കുകയാണെന്നും വാക്സിനേഷന് വിധേയമാകാത്തവരിലാണ് ഇത് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.'കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലും ലോകാരോഗ്യ സംഘടനയുടെ മറ്റെല്ലാ മേഖലകളിലുമുള്ള ഡെല്‍റ്റ വകഭേദത്തിന്‍റെ അതിവേഗ വ്യാപനം ആശങ്കയുളവാക്കുന്നു. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി പുതിയ രോഗബാധയും മരണനിരക്കും വര്‍ധിച്ചു. പുതിയ കേസുകളില്‍ ഭൂരിഭാഗവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരും വാക്സിന്‍ എടുക്കാത്തവരാണ്. മേഖല ഇപ്പോള്‍ കോവിഡ് നാലാം തരംഗത്തെ അഭിമുഖീകരിച്ച്‌ കൊണ്ടിരിക്കുകയാണ്' -ഡബ്ല്യു.എച്ച്‌.ഒ റീജ്യനല്‍ ഡയരക്ടര്‍ ഡോ. അഹ്മദ് അല്‍ മന്ദരി പറഞ്ഞു.

മുന്‍ മാസത്തെ അപേക്ഷിച്ച്‌ പുതിയ രോഗബാധ 55 ശതമാനവും മരണം 15 ശതമാനവും വര്‍ധിച്ചു. ആഴ്ചയില്‍ 3,10,000 കേസുകളും 3500 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഉത്തര ആഫ്രിക്കന്‍ രാജ്യമായ തുണീഷ്യയടക്കം കോവിഡ് തരംഗത്തോട് പൊരുതുകയാണ്. ഓക്സിജന്‍റെയും ഐ.സി കിടക്കകളുടെയും ക്ഷാമം പ്രദേശത്ത് ആരോഗ്യ സംവിധാനത്തെയാകെ പ്രതിസന്ധിയിലാക്കി.

Related News