Loading ...

Home International

അഫ്ഗാനിസ്താനിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ പിന്തുണതേടി താലിബാന്‍ സംഘം ചൈനയില്‍

ബെയ്ജിങ്: അഫ്ഗാനിസ്താനിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ പിന്തുണതേടി നേതാവ് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ അഖുന്ദിന്റെ  നേതൃത്വത്തില്‍ ഒമ്ബതംഗ താലിബാന്‍ സംഘം ചൈനയില്‍. പടിഞ്ഞാറന്‍ നഗരമായ തിയാന്‍ജിനില്‍ വിദേശകാര്യമന്ത്രി വാങ് യിയുമായി സംഘം കൂടിക്കാഴ്ച നടത്തിയത് ചൈന സ്ഥിരീകരി

ച്ചു. കൂടിക്കാഴ്ചയില്‍ അഫ്ഗാനിലെ സുരക്ഷാപ്രശ്നങ്ങളും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളും ചര്‍ച്ചയായതായി താലിബാന്‍ വക്താവ് മുഹമ്മദ് നഈം അറിയിച്ചു.അഫ്ഗാനിസ്താന്റെ  പുനരുദ്ധാരണത്തിലും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള അനുരഞ്ജന ശ്രമങ്ങളിലും താലിബാന് മുഖ്യ പങ്കുവഹിക്കാനുണ്ടെന്ന് വാങ് യി അഭിപ്രായപ്പെട്ടു. രാജ്യത്തെ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ സഹായങ്ങളും ചൈന ഉറപ്പുനല്‍കിയിട്ടുണ്ട്.

കിഴക്കന്‍ തുര്‍ക്കിസ്താനില്‍ ഉയരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഭീഷണിയാകുമെന്നതിനാല്‍ അതില്ലാതാക്കാന്‍ താലിബാന്റെ  സഹായം പ്രതീക്ഷിക്കുന്നതായും വാങ് യി കൂടിക്കാഴ്ചയില്‍ അറിയിച്ചു. ചൈനയിലെ സിന്‍ജ്യങ് മേഖലയില്‍ വിഘടനവാദ സംഘങ്ങള്‍ സജീവമാവുകയാണെന്നും അയല്‍രാജ്യമായ അഫ്ഗാന്‍ കേന്ദ്രീകരിച്ചുള്ള à´šà´¿à´² പ്രവര്‍ത്തനങ്ങള്‍ ചൈനയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

അഫ്ഗാനില്‍ ഭരണം ഉറപ്പിച്ചു കഴിഞ്ഞാല്‍ മറ്റൊരു രാജ്യത്തിെന്‍റ ആഭ്യന്തരകാര്യത്തില്‍ ഇടപെടില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിന്‍ജ്യങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്ലിംകള്‍ക്ക് താലിബാന്‍ അഭയം നല്‍കുേമാ എന്ന ആശങ്കയിലായിരുന്നു ചൈന. അഫ്ഗാനെ മറ്റു രാജ്യങ്ങളുടെ സുരക്ഷക്ക് എതിരായി ഉപയോഗിക്കില്ലെന്നും താലിബാന്‍ ചൈനക്ക് ഉറപ്പു നല്‍കി.

അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിര്‍ണായക ഇടപെടലാണ് ചൈനയുടെത് എന്നാണ് വിലയിരുത്തല്‍. അഫ്ഗാനില്‍ യു.എസ് പിന്‍മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചൈനയുടെ ഇടപെടല്‍.

Related News