Loading ...

Home International

കലങ്ങിമറിഞ്ഞ് ടുണീഷ്യ; ജുഡീഷ്യല്‍ അധികാരങ്ങളും ഇനി പ്രസിഡന്‍റിന് സ്വന്തം, മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി


തൂണിസ്: പ്രധാനമന്ത്രിയെ പുറത്താക്കിയും പാര്‍ലമെന്‍റ് പിരിച്ചുവിട്ടും രാജ്യത്ത് ഭരണം ഭദ്രമാക്കിയ തുണീഷ്യന്‍ പ്രസിഡന്‍റ് ഖൈസ് സഈദ് കൂടുതല്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജുഡീഷ്യല്‍ അധികാരങ്ങളും തന്റെതു മാത്രമാക്കി ഉത്തരവിറക്കി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഖൈസ് തന്നെ എതിര്‍ക്കാന്‍ സാധ്യതയുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂട്ടമായി പുറത്താക്കി.

മേഖലയില്‍ വ്യാപകമായ ഭരണമാറ്റത്തിന് തുടക്കമിട്ട അറബ് വസന്തത്തിന് തുടക്കം കുറിച്ച നാടാണ് അതിെന്‍റ ഓര്‍മകള്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. ജനാധിപത്യം അട്ടിമറിച്ച്‌ ഏകാധിപത്യം നടപ്പാക്കാനുള്ള പ്രസിഡന്‍റിന്റെ ശ്രമങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ അന്നഹ്ദ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പ്രതിഷേധത്തിന്റെ  എല്ലാ വഴികളും അടച്ചാണ് പുതിയ നീക്കം. ഒരു മാസത്തേക്ക് പാര്‍ലമെന്‍റ് പിരിച്ചുവിട്ടെന്ന് ഉത്തരവിറക്കിയ ഖൈസ് സഈദിെന്‍റ നടപടിക്ക് ഭരണഘടനയുടെ അംഗീകാരം നേടിയെടുക്കാനാവില്ല.

2010 അവസാനത്തില്‍ പ്രക്ഷോഭം ആരംഭിച്ച തുണീഷ്യ മാസങ്ങള്‍ക്കിടെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പതിറ്റാണ്ടുകളുടെ ഏകാധിപത്യം അവസാനിപ്പിച്ച്‌ ജനാധിപത്യത്തിലേക്ക് വന്നതാണ്. കടുത്ത സാമ്ബത്തിക തകര്‍ച്ചയും രാഷ്ട്രീയ അനിശ്ചിതത്വവും ഇല്ലാതാക്കിയ രാഷ്ട്രീയ മാറ്റം രാജ്യത്ത് പരിവര്‍ത്തനം സൃഷ്ടിച്ചെങ്കിലും കോവിഡ് മഹാമാരിയില്‍ എല്ലാം തകരുകയായിരുന്നു. പുതിയ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയ നേതൃത്വം പരാജയമാകുന്നതിനെതിരെ ജനം തെരുവിലിറങ്ങിയത് അവസരമായി കണ്ട പ്രസിഡന്‍റ് ഖൈസ് പ്രധാനമന്ത്രിയെ പുറത്താക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെയും അനുകൂലിച്ചും രാജ്യത്ത് വാദമുഖങ്ങള്‍ ശക്തമാണ്.


Related News