Loading ...

Home International

റോഹിങ്ക്യന്‍ ക്യാമ്പില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്നു കുട്ടികളടക്കം ആറുപേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്ബില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക ദുരന്തത്തില്‍ ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. 5000 പേര്‍ ഭവനരഹിതരായി. നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്.

കോക്സ് ബസാര്‍ ജില്ലയിലെ അഭയാര്‍ഥി ക്യാമ്ബിലാണ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാശം വിതച്ചത്. ക്യാമ്ബിനു തൊട്ടരികെ ഉരുള്‍പൊട്ടിയാണ് കൂരകളില്‍ വെള്ളം കയറിയത്. മുളയും പ്ലാസ്റ്റിക്കും കൊണ്ട് കെട്ടിയുണ്ടാക്കിയ വീടുകളാണ് ക്യാമ്ബിലുള്ളത്. ഇവ തകര്‍ന്നാണ് 5000ത്തോളം പേര്‍ ഭവനരഹിതരായതെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സി (യു.എന്‍.എച്ച്‌.സി.ആര്‍) അറിയിച്ചു.

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്ബിനരികെ ഉണ്ടായ ഉരുള്‍പൊട്ടല്‍'zxതാമസിക്കുന്ന കൂര തകര്‍ന്നാണ് രണ്ടു കുട്ടികള്‍ മരിച്ചതെന്ന് 'സേവ് ദ ചില്‍ഡ്രന്‍' വക്താവ് പറഞ്ഞു. 'വെള്ളം ഇരച്ചെത്തിയപ്പോള്‍ താമസിക്കുന്ന വീടുകളില്‍നിന്ന് ഒന്നുമെടുക്കാന്‍ കഴിയാതെ ആളുകള്‍ക്ക് ഓടിരക്ഷപ്പെടേണ്ടിവന്നു. ധരിച്ച വസ്ത്രം മാത്രമേ ഇപ്പോള്‍ അവര്‍ക്കുള്ളൂ. അവര്‍ക്കിപ്പോള്‍ ഭക്ഷണവും വ്സത്രവുമടക്കം അടിയന്തര സഹായങ്ങള്‍ ആവശ്യമുണ്ട്' -റോഹിങ്ക്യ വുമണ്‍ ഡെവലപ്മെന്‍റ് ഫോറം സ്ഥാപക യാസ്മിന്‍ അറ പറഞ്ഞു.

നാശനഷ്ടം കണക്കാക്കാനും കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും റോഹിങ്ക്യ വളണ്ടിയര്‍മാര്‍ ഉള്‍പെടെ അടിയന്തര സംഘങ്ങളുടെ സേവനം തേടിയതായി യു.എന്‍.എച്ച്‌.സി.ആര്‍ അറിയിച്ചു. കോക്സ് ബസാര്‍ ജില്ലയിലെ കുതുപലോങ്, നയപാര എന്നിവിടങ്ങളിലെ ക്യാമ്ബുകളിലായി ഏഴു ലക്ഷത്തിലധികം റോഹിങ്ക്യന്‍ വംശജര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണിവിടം. മഴ കനക്കുേമ്ബാള്‍ ഓരോ വര്‍ഷവും ഇവര്‍ക്ക് മുന്നിയിപ്പുകള്‍ നല്‍കുമെങ്കിലും മാറിത്താമസിക്കാന്‍ മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ ഏതു ദുരന്തങ്ങള്‍ക്കിടയിലും ഇവിടെ തുടരാന്‍ നിര്‍ബന്ധിതരാകുന്നു.



Related News