Loading ...

Home National

സഭാസ്തംഭനം തുടരുന്നു; പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു ചര്‍ച്ചയില്ലാതെ രാജ്യസഭയില്‍ ബില്‍ പാസാക്കി


ന്യൂഡല്‍ഹി: പെഗസസ് ചാരവൃത്തിക്കും കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ചൊവ്വാഴ്ചയും പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചു. നിരവധി തവണ നിര്‍ത്തിവെച്ച ഇരുസഭകളും പുനരാരംഭിക്കാന്‍ വൈകുന്നേരം വരെ പ്രതിപക്ഷം അനുവദിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് പാര്‍ലമെന്‍റ് പിരിഞ്ഞു. പെഗസസ് ചാരവൃത്തിയും കാര്‍ഷിക നിയമങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച വൈകീട്ട് രാഷ്്്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു.

രാജ്യസഭയില്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പാര്‍ലമെന്‍ററി സഹമന്ത്രി വി. മുരളീധരനെ, വിളിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് കുതിച്ചു. രാജ്യസഭാ കാമറക്ക് മുന്നില്‍ ''ബിഗ് ബ്രദര്‍ നിരീക്ഷിക്കുന്നു'' ''ചാരവൃത്തി അവസാനിപ്പിക്കുക'' എന്നീ പ്ലക്കാഡുകളുയര്‍ത്തി രാജ്യസഭ ഉപാധ്യക്ഷെന്‍റയും മന്ത്രിമാരുടെയും സംസാരം ഇവര്‍ തടസ്സപ്പെടുത്തി. പ്രതിപക്ഷവുമായി സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും ചര്‍ച്ച നടത്തിയെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാമെന്ന് അറിയിച്ചതാണെന്നും ബഹളത്തിനിടയില്‍ രാജ്യസഭയിലെ ബി.ജെ.പി ഉപനേതാവായ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ചര്‍ച്ചക്ക് നോട്ടീസ് നല്‍കുകയാണ് പ്രതിപക്ഷം വേണ്ടതെന്നും ഏത് ചട്ടപ്രകാരം എപ്പോള്‍ ചര്‍ച്ച അനുവദിക്കാമെന്ന് ചെയര്‍മാനും സ്പീക്കറുമാണ് തീരുമാനിക്കേണ്ടതെന്നും നഖ്വി വ്യക്തമാക്കി. ഇതിനിടയില്‍ മൂന്ന് മണിക്ക് ചര്‍ച്ച നടത്താതെ നാവിഗേഷന്‍ ബില്‍ രാജ്യസഭ പാസാക്കി. എളമരം കരീം അടക്കമുള്ള എം.പിമാര്‍ ഇതില്‍ പ്രതിഷേധിച്ചു.

രാജ്യസഭയിലേതുപോലെ ചൊവ്വാഴ്ച ലോക്സഭയിലും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലക്കാഡുകളുമായാണ് നടുത്തളത്തിലേക്ക് ഇറങ്ങിയത്. പെഗസസ് ചാരവൃത്തിയില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.പി.എ കക്ഷികളും മുദ്രാവാക്യം തുടരുന്നതിനിടയില്‍ സ്പീക്കര്‍ ഒാം ബിര്‍ള 25 മിനിറ്റ് ചോദ്യോത്തര വേളയുമായി മുന്നോട്ടുപോയെങ്കിലും ശബ്ദമുയര്‍ന്നതോടെ അദ്ദേഹത്തിന് സഭ നിര്‍ത്തേണ്ടിവന്നു. സഭയുടെ അന്തസ്സിടിക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിേന്‍റതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കുറ്റപ്പെടുത്തി.

കര്‍ഷകരുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് വേദനയുണ്ടെങ്കില്‍ ഗ്രാമീണ, കാര്‍ഷികമേഖലയുമായി ബന്ധെപ്പട്ട 15 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അനുവദിക്കുമായിരുന്നുവെന്നും തോമര്‍ പറഞ്ഞു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാവിലെ ശിരോമണി അകാലിദള്‍ എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തി.

Related News