Loading ...

Home National

ആസാം-മിസോറാം സംഘര്‍ഷം; മൂന്നുദിവസം ദുഃഖാചരണമെന്ന് ആസാം

ഗോഹട്ടി: ആസാം-മിസോറാം അതിര്‍ത്തിതര്‍ക്കത്തിനിടെ അഞ്ചുപോലീസുകാരും ഒരു പ്രദേശവാസിയും വെടിയേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച്‌ ആസാമില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

പൊതുപരിപാടികളോ വിനോദപരിപാടികളോ ഉണ്ടാവില്ലെന്ന് ആസാം സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇരുസംസ്ഥാനങ്ങളുടെയും പോലീസ് സേനകള്‍ തമ്മിലുള്ള വെടിവയ്പില്‍ 60 പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനിടെ, മിസോറാമിനു സാന്പത്തിക ഉപരോധം ഏര്‍പ്പെടുമെന്നു കച്ചാര്‍ ജില്ലയിലെ പ്രദേശവാസികള്‍ ഭീഷണിപ്പെടുത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിപ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച ആസാം-മിസോറാം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ഇരുവരെയും വിളിച്ച്‌ അതിര്‍ത്തിയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ മേയില്‍ നാഗാലാന്‍ഡ്-ആസാം അതിര്‍ത്തിലെ പ്രദേശവാസികള്‍ ഏറ്റുമുട്ടിയിരുന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല.

സില്‍ച്ചറിലെ എസ്പി ഓഫീസിലെത്തിയ ആസാം മുഖ്യന്ത്രി ഹിമന്ത ബിശ്വ ശര്‍മ കൊല്ലപ്പെട്ട അഞ്ചു പോലീസുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സില്‍ച്ചറിലെ മെഡിക്കല്‍ കോളജില്‍ ചികിത്‌സയില്‍ കഴിയുന്ന പോലീസുകാരെയും സന്ദര്‍ശിച്ചു. ഗുരുതരമായി പരിക്കേറ്റ കച്ചാര്‍ പോലീസ് സൂപ്രണ്ട് വൈഭവ് ചന്ദ്രകാന്ത് നിംബല്‍ക്കറിനെ വിമാനമാര്‍ഗം മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് എസ്പി പറഞ്ഞു.

ഇതിനിടെ, അതിര്‍ത്തിഗ്രാമമായ കബുഗഞ്ചിലെയും ധോലയിലെയും പ്രദേശവാസികള്‍ മിസോറാമിലേക്കുള്ള റോഡ് ഉപരോധിച്ചു. മിസോറാമില്‍നിന്നുള്ള വാഹനങ്ങള്‍ സംസ്ഥാനത്തേക്കു കടക്കാന്‍ അനുവദിക്കില്ലെന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഉപരോധം. മിസോറാമിനു സാന്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.

ബാരക് ഡെമോക്രാറ്റിക് ഫ്രണ്ടിന്‍റെ നേതൃത്വത്തില്‍ ഇന്ന് ബാരക് താഴ്‌വരയില്‍ ബുധനാഴ്ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആസാമിലെ ലൈലാപുരില്‍ റിസര്‍വ് വനമേഖലയിലൂടെ രംഗ്തി ബസ്തിയിലേക്ക് മിസോറാം റോഡ് നിര്‍മിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Related News