Loading ...

Home National

ഭിക്ഷാടനത്തിന് കാരണം പട്ടിണി; നിരോധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭിക്ഷാടനത്തിന്‍റെ പ്രധാന കാരണം ദാരിദ്യ്രമാണ്. പ്രമാണിമാരുടെ കാഴ്ചപ്പാടിലൂടെ അവരെ നോക്കി കാണാന്‍ കോടതിക്ക് കഴിയില്ലെന്നും ഉത്തരവിലൂടെ ഭിക്ഷാടനം നിര്‍ത്താന്‍ പറ്റില്ലെന്നും കോടതി വിധിച്ചു. ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

കോവിഡ് വ്യാപനം തടയാന്‍ തെരുവില്‍ ഭിക്ഷാടനം നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. എന്നാല്‍ കോടതി ഹര്‍ജിക്കാരന്‍റെ വാദങ്ങളൊന്നും മുഖവിലയ്ക്കെടുത്തില്ല. സര്‍ക്കാരിന്‍റെ സാമൂഹ്യക്ഷേമ നയങ്ങളിലെ പോരായ്മകളാണ് ആളുകളെ തെരുവില്‍ ഭിക്ഷ യാചിക്കുന്നതില്‍ എത്തിക്കുന്നത്. ഭിക്ഷ യാചിച്ച്‌ ജീവിക്കണം എന്ന് ആരെങ്കിലും ആഗ്രഹിക്കുമോ എന്നും കോടതി ചോദിച്ചു.

ഭിക്ഷ യാചിച്ച്‌ കഴിയുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതും അവരുടെ പുനരധിവാസവും സംബന്ധിച്ചുള്ള നടപടികളെക്കുറിച്ച്‌ രണ്ടാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Related News