Loading ...

Home Kerala

കോവിഡ് പ്രതിസന്ധി;സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടക്കുന്നതില്‍ സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സാമ്ബത്തിക മാന്ദ്യവും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കോവിഡ് പ്രതിരോധത്തില്‍ ഒരു സമയത്ത് ലോകത്തിന് മാതൃകയായിരുന്ന കേരളം ഇന്ന് എവിടെയെത്തിയെന്നും പ്രതിപക്ഷം ചോദിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച അടിയന്തരപ്രമേയത്തിലാണ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

വലതുകൈകൊണ്ട് ഫൈന്‍ വാങ്ങി ഇടതുകൈകൊണ്ട് കിറ്റ് നല്‍കുന്ന നടപടിയാണ് സര്‍ക്കാരിന്‍റേത്. ഇതെന്തു നയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. ലോകത്ത് നിലവില്‍ ഏറ്റവും അധികം രോഗികളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്ത് ഏറ്റവും അധികം രോഗികള്‍ കേരളത്തിലാണെന്നും സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേയെന്നും പ്രതിപക്ഷം ചോദിച്ചു. സാമ്ബത്തിക മാന്ദ്യം മറികടക്കാന്‍ ഒരു കുടുംബത്തിന് 5,000 രൂപ സഹായധനം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ വലിയ സാമ്ബത്തിക ഞെരുക്കത്തിലാണെന്ന് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി. കോവിഡ് മൂലം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും സംഭവിച്ചിട്ടുണ്ട്. കോവിഡ് ആശ്വസ പാക്കേജില്‍ 23,000 കോടി രൂപ ചെലവഴിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കിറ്റിനെതിരേ സംസാരിച്ച പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷം കിറ്റിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കിറ്റ് പാതകമായി കാണുന്നില്ലെന്നും ധനമന്ത്രിയും വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Related News