Loading ...

Home International

തുണീഷ്യയില്‍ ഭരണ അട്ടിമറി;പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി, പാര്‍ലമെന്‍റ് പിരിച്ചുവിട്ടു


തൂണിസ്: സര്‍ക്കാറിനെതിരെ ജനം തെരുവിലിറങ്ങിയ തുണീഷ്യയില്‍ നിലവിലെ പ്രധാനമന്ത്രിയെയും പാര്‍ലമെന്‍റിനെയും പിരിച്ചുവിട്ട് പ്രസിഡന്‍റ് ഖൈസ് സഈദ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ പരാജയവും സമ്ബദ്വ്യവസ്ഥയുടെ തകര്‍ച്ചയും ചൂണ്ടിക്കാട്ടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹിശാം മിശ്ശീശി നേതൃത്വം നല്‍കുന്ന മന്ത്രിസഭക്കെതിരെ പ്രക്ഷോഭം ശക്തമായതിനു പിന്നാലെയാണ് തന്‍റെ അധികാരം ഉപയോഗിച്ച്‌ പ്രധാനമന്ത്രിയെ മാത്രമല്ല, പാര്‍ലമെന്‍റും പിരിച്ചുവിടുകയാണെന്ന് പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. പുതിയ പ്രധാനമന്ത്രിയുടെ സഹായത്തോടെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഇത് ഭരണ അട്ടിമറിയാണെന്ന് ഭരണകക്ഷി അന്നഹ്ദ ആരോപിച്ചു.

പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും പാര്‍ലമെന്‍റിനുമിടയില്‍ അധികാരം വിഭജിച്ചുനല്‍കുന്ന ഭരണഘടനയുള്ള തുണീഷ്യ 2014നു ശേഷം േനരിടുന്ന ഏറ്റവും വലിയ ഭരണപ്രതിസന്ധിയാണിത്. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനൊടുവിലായിരുന്നു പാര്‍ലമെന്‍റ് പിരിച്ചുവിടുകയാണെന്ന പ്രഖ്യാപനം. പാര്‍ലെമന്‍റ് അംഗങ്ങള്‍ക്ക് നല്‍കിയ സംരക്ഷയും അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനുള്ള നിയമപരിരക്ഷയും ഇതോടൊപ്പം പിന്‍വലിക്കപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹ്ദ, പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. ഭരണഘടനക്കും ജനകീയ വിപ്ലവത്തിനുമെതിരായ അട്ടിമറിയാണിതെന്ന് പാര്‍ലമെന്‍റ് സ്പീക്കര്‍ കൂടിയായ അന്നഹ്ദ നേതാവ് റാശിദ് ഗനൂശി കുറ്റപ്പെടുത്തി.

പ്രസിഡന്‍റ് ഖൈസ് സഈദും പ്രധാനമന്ത്രി മിശ്ശീശും തമ്മില്‍ ഒരു വര്‍ഷമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം രൂക്ഷമായതിന്‍റെ തുടര്‍ച്ചയായാണ് പിരിച്ചുവിടല്‍. പാര്‍ലമെന്‍റും പ്രസിഡന്‍റും 2019ലെ രണ്ട് വ്യത്യസ്ത തെരഞ്ഞെടുപ്പുകളിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെറിയ കാലം മാത്രം നീണ്ടുനിന്ന ആദ്യമന്ത്രിസഭ അധികാരമൊഴിഞ്ഞതിനു പിറകെ കഴിഞ്ഞ വര്‍ഷമാണ് മിശ്ശീശ് അധികാരമേറിയത്. ഈ സര്‍ക്കാറിനെ പിരിച്ചുവിടുമെന്ന് നേരത്തെ പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

1.2 കോടി ജനസംഖ്യയുള്ള തുണീഷ്യയില്‍ കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നത് സമ്ബദ്ഘടന തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. മഹാമാരിക്കെതിരായ നടപടികളില്‍ സര്‍ക്കാര്‍ വന്‍വീഴ്ചയായെന്ന വ്യാപക വിമര്‍ശനവുമുയര്‍ന്നു. ഇതാണ് പ്രസിഡന്‍റിന്‍റെ ഇടപെടലിലെത്തിയത്. എന്നാല്‍, പ്രസിഡന്‍റ് ഭരണമേറ്റാലും സ്ഥിതി മെച്ചമാകില്ലെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന ആശങ്കയും ശക്തമാണ്.

കോവിഡ് പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയും പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. 'ജൂലൈ 25 പ്രസ്ഥാനം' എന്ന പേരില്‍ പുതുതായി രൂപംനല്‍കിയ സംഘടനയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ 64ാം വാര്‍ഷികദിനത്തിലായിരുന്നു ബൂര്‍ഗിബ ചത്വരത്തില്‍ സമരത്തുടക്കം. 10 വര്‍ഷം മുമ്ബ് അറബ് വസന്തത്തിന് തുടക്കം കുറിച്ച അതേ വേദിയില്‍ ആരംഭമായ പ്രതിഷേധം രാജ്യത്തെ എവിടെയെത്തിക്കുമെന്ന ഭീതിയാണ് ആശങ്കയുണര്‍ത്തുന്നത്.

Related News