Loading ...

Home National

രാജസ്ഥാനില്‍ മന്ത്രിസഭ പുനഃസംഘടന ഉടന്‍

ജയ്പൂര്‍: സചിന്‍ പൈലറ്റിനെയും അനുയായികളെയും ഉള്‍പ്പെടുത്തി രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടി‍െന്‍റ മന്ത്രിസഭ പുനഃസംഘടനക്ക് വഴിയൊരുങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ പുനഃസംഘടനയുണ്ടാകുമെന്നാണ് സൂചന. തീരുമാനം ഹൈകമാന്‍ഡിനു വിട്ടതായി എം.എല്‍.എമാരും പാര്‍ട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ തമ്മില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജസ്ഥാനിലെത്തിയ മാക്കനോടൊപ്പം സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ശനിയാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷപദവിയില്‍നിന്നും നീക്കിയിരുന്നു. മൂന്നംഗ സമിതിയെ നിയോഗിച്ചാണ് ഒരുമാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധി ഹൈകമാന്‍ഡ് പരിഹരിച്ചത്. പാര്‍ട്ടി സചിന്‍ പൈലറ്റിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന് അദ്ദേഹത്തോടൊപ്പമുള്ള എം.എല്‍.എമാര്‍ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ രാജസ്ഥാനില്‍ 21 മന്ത്രിമാരാണുള്ളത്. ഒമ്ബത് മന്ത്രിപദവി ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് 30 മന്ത്രിമാര്‍ വരെയാകാം. പഞ്ചാബ് കോണ്‍ഗ്രസിലെ അമരീന്ദര്‍, സിദ്ദു പോര് പരിഹരിച്ചശേഷമാണ് ഹൈകമാന്‍ഡ് രാജസ്ഥാനിലെ തര്‍ക്കം തീര്‍ക്കുന്നത്.


Related News