Loading ...

Home International

കായിക മാമാങ്കത്തിന് വര്‍ണാഭമായ തുടക്കം, അടുത്ത 17 നാളുകള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ടോക്കിയോ

ടോക്കിയോ: കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ടോക്കിയോ ഒളിമ്ബിക്സിന് വര്‍ണാഭമായ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.കായിക താരങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റോ‌ടുകൂടി തുടങ്ങുന്ന ഉദ്ഘാടനചടങ്ങില്‍ ലേസര്‍ ഷോ, സംഗീത നിശ, പരമ്ബരാഗത നൃത്തം എന്നീ കലാരൂപങ്ങള്‍ മാറ്റുകൂട്ടും. ഓഗസ്റ്റ് 8നാണ് ഒളിമ്ബിക്സ് സമാപിക്കുക. ശക്തമായ 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഒളിമ്ബിക്സിന് പങ്കെടുക്കുന്നത്. ഇതില്‍ 119 പേര്‍ അത്‌ലറ്റുകളാണ്. എന്നാല്‍ 48 പേര്‍ മാത്രമാകും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുക. വനിതാ ബോക്സര്‍ മേരി കോമും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടന്‍ മന്‍പ്രീത് സിംഗുമായിരിക്കും ഇന്ത്യയുടെ പതാക വഹിക്കുക.

ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ നേരത്തെ നല്‍കിയിരുന്ന താരങ്ങളുടെ ലിസ്റ്റില്‍ 50 പേരുണ്ടായിരുന്നുവെങ്കിലും ടേബിള്‍ ടെന്നിസ് താരങ്ങളായ മനിക ബത്രയും അജന്ത ശരത്കമാലും മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇരുവര്‍ക്കും നാളെ മിക്സഡ് ഡബിള്‍സില്‍ ആദ്യ റൗണ്ട് മത്സരം ഉണ്ടെന്നതിനാലാണ് ഇരുവരും മാര്‍ച്ച്‌ പാസ്റ്റില്‍ നിന്ന് ഒഴിവായത്. ഇന്ന് നടന്ന അമ്ബെയ്ത്ത് വ്യക്തിഗത റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. മെഡല്‍ പ്രതീക്ഷയായ വനിതാ താരം ദീപികാ കുമാരി ഒന്‍പതാം സ്ഥാനത്തും പുരുഷവിഭാഗത്തില്‍ പ്രവീണ്‍ യാദവ് 31ഉം അതാണു ദാസ് 35ഉം തരുണ്‍ദീപ് റായ് 35ഉം സ്ഥാനങ്ങളില്‍ മത്സരം പൂര്‍ത്തിയാക്കി.


Related News