Loading ...

Home USA

ഹവാന സിന്‍ഡ്രം ബാധിച്ച്‌ 100 സി.എ.എ ഉദ്യോഗസ്ഥർ; ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ അമേരിക്ക

വാഷിങ്ടണ്‍: ഇനിയും പിടികിട്ടാനാകാത്ത ദുരൂഹതയായി മുന്‍നിര യു.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഹവാന സിന്‍ഡ്രം പടരുന്നു. 100 സി.à´Ž.à´Ž ഉദ്യോഗസ്ഥരുള്‍പെടെ യു.എസുകാരായ 200ഓളം പ്രമുഖര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. തലകറക്കവും മൈഗ്രേനും മനംപിരട്ടലുമുള്‍പെടെ ലക്ഷണങ്ങളുമായി പിടിമുറുക്കുന്ന ഹവാന സിന്‍ഡ്രം റഷ്യന്‍ 'സംഭാവന'യാണോ എന്നാണ് അന്വേഷിക്കുന്നത്. നേരത്തെ ഉസാമ ബിന്‍ ലാദിന്റെ  ഉറവിടം കണ്ടെത്താനായി നിയമിച്ച സംഘത്തില്‍ അംഗമായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പങ്കില്ലെന്ന് റഷ്യ പറയുന്നു.

ആസ്ട്രിയയിലെ വിയനയിലുള്ള യു.എസ് നയതന്ത്ര പ്രതിനിധികളില്‍ അടുത്തിടെ കണ്ടെത്തിയ രോഗം അതിവേഗമാണ് മറ്റു കേന്ദ്രങ്ങളിലെയും യു.എസ് ഉദ്യോഗസ്ഥരില്‍ തിരിച്ചറിഞ്ഞത്. നയതന്ത്ര പ്രതിനിധികള്‍ക്ക് പുറമെ രഹസ്യവിഭാഗമായ സി.എ.എയിലും രോഗബാധ വ്യാപകമാണ്.

നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിലക്കാണ് രോഗത്തിന് ഹവാന സിന്‍ഡ്രം എന്നു പേരുവന്നിരുന്നത്. ഇത്തവണ പക്ഷേ, ക്യൂബയെ മുനയില്‍നിര്‍ത്തുന്നതിന് പകരം റഷ്യക്കെതിരെയാണ് ആരോപണം. 2016ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥരിലാണ് ആദ്യം രോഗം കണ്ടത്. പിന്നീട്, ചൈന, റഷ്യ, യൂറോപിലെ മറ്റു രാജ്യങ്ങള്‍, മധ്യേഷ്യ എന്നിവിടങ്ങളിലെയും യു.എസ് സ്ഥാനപതി കാര്യാലയങ്ങളിലുള്ളവരില്‍ രോഗം പടര്‍ന്നു.

Related News