Loading ...

Home National

കേരളം സമര്‍പ്പിച്ച 6000 കോടിയുടെ ജലഗതാഗത പദ്ധതി കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: കേരളത്തിെന്‍റ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിനായി കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 6000 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ തള്ളി. കൊല്ലം മുതല്‍ കോവളം വരെയും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുമുള്ള ജലപാത ഉള്‍പ്പെടുത്തി സമര്‍പ്പിച്ച പദ്ധതിക്ക് സാമ്ബത്തികസഹായം നല്‍കാന്‍ ആവില്ലെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത സഹമന്ത്രി ശാന്തനു ഠാക്കൂര്‍ ആണ് രാജ്യസഭയില്‍ പറഞ്ഞത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തി പദ്ധതിക്ക് സഹായം അഭ്യര്‍ഥിച്ചിരുന്നു. എല്ലാ സഹായവും ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിെന്‍റ നിഷേധാത്മക നടപടി. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന സി.പി.എം രാജ്യസഭ എം.പി ജോണ്‍ ബ്രിട്ടാസിനാണ് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കിയത്.

ഈ പദ്ധതിക്ക് പണം നല്‍കാനാവില്ലെന്ന് മൂന്ന് വര്‍ഷം മുമ്ബ് കേരള മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് കേന്ദ്രം രാജ്യസഭയില്‍ വ്യക്തമാക്കി. തെക്കന്‍ കേരളത്തില്‍ കൊല്ലം - കോവളം പദ്ധതിക്കും വടക്കന്‍ കേരളത്തില്‍ നിര്‍ദിഷ്ട കോഴിക്കോട് - നീലേശ്വരം ജലപാതയുടെ ഭാഗമായി കോട്ടപ്പുറം - ഹോസ്ദുര്‍ഗ് പദ്ധതിക്കും 2016 മേയില്‍ മുഖ്യമന്ത്രി നിര്‍ദേശം സമര്‍പ്പിച്ചതാണെന്ന് മന്ത്രി വിശദീകരിച്ചു.

നേരത്തെ നടത്തിയ പഠനങ്ങളില്‍ വര്‍ക്കലയില്‍ ടണല്‍ ഉള്ളതിനാല്‍ കൊല്ലം - കോവളം ജലപാത സാധ്യമല്ലെന്നാണ് കണ്ടെത്തിയത്. കോഴിക്കോട് - നീലേശ്വരം പാത ഷിപ്പിങ്ങിനും ജലഗതാഗതത്തിനും യോജിച്ചതല്ലെന്നും വ്യക്തമായി.

അതേസമയം, കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെ മാത്രമേ സാേങ്കതികമായി ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യമാകൂ എന്ന് വിലയിരുത്തി പദ്ധതി 2015ലെ ദേശീയ ജലപാത ബില്ലിള്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ എസ്.പി.വി (സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍) ഉണ്ടാക്കി കൊല്ലം മുതല്‍ കോവളം വരെയും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയും ഉള്‍പ്പെടുത്തി പദ്ധതി വീണ്ടും സമര്‍പ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

Related News