Loading ...

Home International

എണ്ണവില നിയന്ത്രിക്കാന്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

ലണ്ടന്‍: എണ്ണവില നിയന്ത്രിക്കാന്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഉല്‍പാദനത്തിന്റെ അളവ് ആഗസ്റ്റ് മുതല്‍ വര്‍ധിപ്പിക്കുന്നത് റഷ്യയുള്‍പെടെയുള്ള ഉല്‍പാദക രാജ്യങ്ങള്‍ ആണ് .ഈ തീരുമാനം,എണ്ണവില രണ്ടര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെയാണ് എന്ന് ഒപെക് രാജ്യങ്ങള്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തെ കോവിഡ് പ്രതിസന്ധിയില്‍ ഉല്‍പാദനം വെട്ടികുറച്ചിരുന്നു. à´Žà´¨àµà´¨à´¾à´²àµâ€ à´ˆ വര്‍ഷം സമ്ബദ്വ്യവസ്ഥകള്‍ വീണ്ടും ജീവന്‍ വെച്ചുതുടങ്ങിയതോടെ ആവശ്യം വര്‍ധിച്ചു.
കൂടാതെ മതിയായ അളവില്‍ എണ്ണ ലഭ്യമല്ലാത്ത സ്ഥിതി വന്നതോടെ വില കുതിക്കുകയും ചെയ്തു.
ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും ഒപെക് അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നത കാരണം ഈ തീരുമാനം നീളുകയായിരുന്നു. ഒപെക് രാജ്യങ്ങള്‍ ആണ് ലോക വിപണിയിലെ എണ്ണ വില 50 ശതമാനത്തിലേറെയും നിയന്ത്രിക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ 20 ലക്ഷം ബാരല്‍ വീതം ഉല്‍പാദനം വര്‍ധിപ്പിക്കും എന്നാണ് അറിയിപ്പ്. ഇതിന്‍റെ ഭാഗമായി ഉല്‍പാദനം കുട്ടുന്നത് യു.എ.ഇ, സൗദി അറേബ്യ, റഷ്യ, കുവൈത്ത്, ഇറാഖ് ഉള്‍പെടെയുള്ള അംഗരാജ്യങ്ങളില്‍ ആണ്.

Related News