Loading ...

Home Kerala

ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ചു; കേരളത്തിന് 4122.27 കോടി രൂപ ലഭിക്കും

ന്യൂഡല്‍ഹി: കേരളമടക്കം സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്‌ടി നഷ്ടപരിഹാരമായി 75000 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിന്‌ ജിഎസ്‌ടി നഷ്ടപരിഹാര ഇനത്തില്‍ 4122.27 കോടി രൂപ ലഭിക്കും. ജിഎസ്‌ടി നഷ്ടപരിഹാര ഇനത്തില്‍ 4524 കോടി രൂപയാണ്‌ കേരളത്തിന്‌ കിട്ടേണ്ടിയിരുന്നത്‌.

കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക 4524 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍. à´¬à´¾â€‹à´²â€‹à´—ോപാല്‍ ആവശ്യപ്പെട്ടിരുന്നു. à´ˆ കൂടിക്കാഴ്‌ചയ്‌ക്ക്‌ തൊട്ടുപിന്നാലെയാണ്‌ കേന്ദ്രം ജിഎസ്‌ടി നഷ്ടപരിഹാരം അനുവദിച്ച്‌ ഉത്തരവിറക്കിയത്‌.

2020-21 വര്‍ഷത്തില്‍ 1.10 ലക്ഷം കോടി രൂപ സമാനമായി വായ്‌പയെടുത്ത്‌ ജിഎസ്‌ടി നഷ്ടപരിഹാരമെന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്ക്‌ കൈമാറിയിരുന്നു. ഇപ്പോള്‍ കൈമാറുന്ന 75,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക്‌ നടപ്പുവര്‍ഷം ജിഎസ്‌ടി കുടിശിക ഇനത്തില്‍ നല്‍കേണ്ട തുകയുടെ പകുതി വരുമെന്ന്‌ ധനമന്ത്രലായം വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു.

കര്‍ണാടകയ്‌ക്ക്‌ 8542.17 കോടി, മഹാരാഷ്ട്രയ്‌ക്ക്‌ 6501.11 കോടി, ഗുജറാത്തിന്‌ 6151 കോടി, തമിഴ്‌നാടിന്‌ 3818.5 കോടി എന്നിങ്ങനെ നഷ്ടപരിഹാരമായി ലഭിക്കും. ശേഷിക്കുന്ന തുക നടപ്പുസാമ്ബത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു.

Related News