Loading ...

Home National

മതാചാരങ്ങളെക്കാളും പ്രധാനപ്പെട്ടതാണ് പൗരന്മാരുടെ ആരോഗ്യം: സുപ്രീംകോടതി

ന്യൂഡല്‍ഹി: മതപരമായ ആചാരങ്ങളെക്കാളും പരമപ്രധാനമാണ് പൗരന്മാരുടെ ആരോഗ്യമെന്ന് സുപ്രീംകോടതി. കാവടിയാത്ര അനുവദിച്ച ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ നടപടിക്ക് എതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. കാവടി യാത്ര അനുവദിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്നും യുപി സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ജസ്റ്റീസുമാരായ റോഹിംഗ്ടണ്‍ നരിമാന്‍, ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാവടി യാത്ര അനുവദിക്കാനുള്ള തീരുമാനം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനഃപരിശോധിക്കണം. à´¯à´¾â€‹à´¤àµà´° പ്രതീകാത്മകം ആക്കുന്ന കാര്യം പരിഗണിക്കണം എന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്നും കാവടി യാത്രയ്ക്ക് ഒരു കാരണവശാലും അനുമതി നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Related News