Loading ...

Home Europe

ജര്‍മനി കോവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കില്ല; വാക്സിനെടുക്കാത്ത സന്ദര്‍ശക വീസക്കാര്‍ക്കും വരാം

ബെര്‍ലിന്‍: യുകെ, ഇന്ത്യ, പോര്‍ച്ചുഗല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ജര്‍മനിയിലേക്കുള്ള പ്രവേശ വിലക്ക് പിന്‍വലിച്ചെങ്കിലും രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍ വ്യക്തമാക്കി.

വാക്സിനേഷന്‍ നിരക്ക് നോക്കി മാത്രമേ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തൂ. മുതിര്‍ന്ന പൗരന്‍മാരില്‍ 90 ശതമാനം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യം വളരെ അടുത്തെത്തിക്കഴിഞ്ഞു. അതേസമയം, 60 വയസിനു താഴെയുള്ള 85 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. à´‡à´¨àµà´¨à´²àµ† മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള അഞ്ചു രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ജര്‍മനി പിന്‍വലിച്ചിരുന്നു.

ജര്‍മന്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍, താഴെപ്പറയുന്ന രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ ടൂറിസം ആവശ്യങ്ങള്‍ക്കായി ജര്‍മ്മനിയിലേക്ക് പ്രവേശിക്കാന്‍ അര്‍ഹതയുണ്ട്: അതേസമയം, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടാണ് ടൂറിസം മേഖലയിലെ സംഘടനകളും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും വൈറസ് വേരിയന്‍റ് ഏരിയ പട്ടികയില്‍ ഉള്‍പ്പെടുന്ന നിരവധി രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത വിനോദസഞ്ചാരികള്‍ക്കും രാജ്യത്ത് പ്രവേശനം നല്‍കാന്‍ ജര്‍മനി തീരുമാനിച്ചു. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള 25 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ ഇതില്‍ പെടുന്നില്ല. അതേസമയം രണ്ടു ഡോസ് വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് തടമില്ല. 2020 മാര്‍ച്ചിന് അതിര്‍ത്തി അടച്ച ശേഷം ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ക്ക് അനുമതി ലഭിക്കുന്നത് ഇപ്പോഴാണ്.

ജര്‍മനിയിലെ രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ഉത്തരവാദിത്വമുള്ള റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് ,താഴെ പറയുന്ന അഞ്ച് രാജ്യങ്ങളെ വൈറസ് വേരിയന്‍റ് ഏരിയകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും അവയെ ഉയര്‍ന്ന പ്രദേശങ്ങളായി തരം തിരിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 7 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ തീരുമാനം, ജര്‍മ്മനിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള മുകളില്‍ പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ചാം ദിവസത്തിനുശേഷം നെഗറ്റീവ് കോവിഡ് 19 പരിശോധനാ ഫലം ലഭിക്കുകയാണെങ്കില്‍ സ്വയം ക്വാറന്‍റൈന്‍ കാലയളവ് കുറയ്ക്കാന്‍ കഴിയും.അതോടൊപ്പം, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) അംഗീകരിച്ച കോവിഡ്ജാബുകളിലൊന്നില്‍ നിന്ന് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് നടത്തിയെന്ന് തെളിയിച്ചാല്‍ സ്വയം ക്വാറനൈ്റന്‍ ആവശ്യകത ഒഴിവാക്കാനാകും. അവ ഫൈസര്‍, അസ്ട്രാസെനെക്ക, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഇന്ത്യയുടെ കോവിഷീല്‍ഡും പെടും.

Related News