Loading ...

Home National

നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നു മോദി

ന്യൂഡൽഹി: രാജ്യത്തു നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിമിന്‍റെ അനുയായികൾ അഴിച്ചുവിട്ട കലാപങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണു മോദിയുടെ മുന്നറിയിപ്പ്. ഗുർമീതിന്‍റെ അനുയായികൾക്കെതിരേ കേന്ദ്രസർക്കാർ കർശന നടപടിയെടുക്കുന്നില്ലെന്ന രൂക്ഷ വിമർശനങ്ങൾക്കിടെയാണു മുന്നറിയിപ്പുമായി മൻ à´•à´¿ ബാത്തിലൂടെ മോദി രംഗത്തെത്തിയത്. 

അഹിംസാ പരമോധർമ്മ എന്നു നാം കുട്ടിക്കാലം മുതൽക്കുതന്നെ പഠിക്കുന്നതാണെന്നു മോദി പറഞ്ഞു. മതമായാലും രാഷ്‌ട്രീയമായാലും ഒരു വിശ്വാസത്തിന്‍റെയും പേരിൽ ഹിംസ അനുവദിക്കില്ലെന്ന് ചെങ്കോട്ടയിൽ നിന്നു പറഞ്ഞതാണ്. വിശ്വാസത്തിന്‍റെ പേരിൽ നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല. ഡോ. ബാബാസാഹബ് അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയിൽ എല്ലാ വ്യക്തികൾക്കും നീതി ലഭിക്കാനുള്ള വ്യവസ്ഥകളുണ്ട്. നിയമം കൈയിലെടുക്കുന്നവരെയും ഹിംസയുടെ പാതയിൽ ചലിക്കുന്നവരെയും ആരു തന്നെയായാലും, അതു വ്യക്തിയായാലും സമൂഹമായാലും, രാജ്യം അനുവദിച്ചു കൊടുക്കില്ല. സർക്കാരും അനുവദിക്കില്ല. എല്ലാവർക്കും നിയമത്തിന്‍റെ മുന്നിൽ തലകുനിക്കേണ്ടിവരും. നിയമം ഉത്തരവാദിത്തം നിറവേറ്റുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുമെന്നു മോദി പറഞ്ഞു. 

മാനഭംഗക്കേസിൽ ഗുർമീത് റാം റഹിം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളിൽ പ്രധാനന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഗുർമീതിനെ സഹായിക്കുന്ന നിലപാടാണു ബിജെപി കൈക്കൊള്ളുന്നതെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. മാനഭംഗത്തിനു കോടതി ശിക്ഷിക്കുകയും അനുയായികൾ അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടും ഗുർമീതിനെ കുറ്റപ്പെടുത്താൻ ബിജെപി തയാറായിരുന്നില്ല. à´ˆ വിമർശനങ്ങൾക്കു പിന്നാലെയാണ് ഇന്നലെ കുറ്റക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി മോദി രംഗത്തെത്തിയത്. 



ക്ഷമിക്കുന്നവനും ക്ഷമിക്കപ്പെടുന്നവനും ദൈവത്തിന്‍റെ ആശീർവാദം ലഭിക്കുന്നുവെന്ന ഷേക്സ്പിയറിന്‍റെ മർച്ചന്‍റ് ഓഫ് വെനീസിലെ വാക്കുകളും മോദി ഉദ്ധരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേക ഉത്സവങ്ങളെക്കുറിച്ചു പരാമർശിക്കവേ കേരളത്തിലെ ഓണാഘോഷത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഓണം കേരളത്തിന്‍റെ സമൃദ്ധമായ സാംസ്കാരിക ഈടുവയ്പിനെ വ്യക്തമാക്കുന്നതാണ്. ഓണം സ്നേഹത്തിന്‍റെയും സൗഹാർദത്തിന്‍റെയും സന്ദേശം പകരുന്നതിനൊപ്പം ജനമനസുകളിൽ പുതിയ ഉത്സാഹവും ആശയങ്ങളും ഉയർത്തുന്നുവെന്നും മോദി പറഞ്ഞു. രാജ്യമെന്പാടുമുള്ള ജനങ്ങൾക്ക് ഈദുൽ സുഹായും മോദി ആശംസിച്ചു. 

Related News