Loading ...

Home International

ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങുമായി റഷ്യന്‍ സൈബര്‍ കുറ്റവാളികള്‍; നൂറോളം അന്തരാഷ്ട്ര കമ്പനികളുടെ വിവരങ്ങൾ ചോർത്തി

മയാമി അടിസ്ഥാനമാക്കിയുള്ള പ്രമുഖ ഐടി സോഫ്റ്റ്വെയര്‍ പ്രൊവൈഡറായ കാസിയക്കെതിരെ ഹാക്കര്‍ ആക്രമണം. നൂറോളം കമ്ബനികളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് പിന്നാലെ ഡാറ്റ ചോര്‍ത്താതിരിക്കാനായി ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത് 520 കോടി രൂപയും(70 മില്യണ്‍ ഡോളര്‍). സപ്ലൈ ചെയിന്‍ റാന്‍സംവെയര്‍ ആക്രമണമായിരുന്നു കാസിയക്കെതിരെ നടന്നത്. മോഷ്ടിച്ച ഡാറ്റ ചോര്‍ത്താതിരിക്കണമെങ്കില്‍ പണം ബിറ്റ്കോയിനായി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു മില്യണ്‍ സിസ്റ്റങ്ങള്‍ തങ്ങള്‍ ലോക്ക് ചെയ്തതായി റഷ്യന്‍ ബന്ധമുള്ള റെവില്‍ (REvil) എന്ന സൈബര്‍ കുറ്റവാളികള്‍ അവകാശപ്പെടുന്നുണ്ട്. ഹാക്കിങ് നടന്നതായുള്ള വാര്‍ത്തകള്‍ വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കുറ്റവാളികള്‍ പണമാവശ്യപ്പെട്ടത്. നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്ബനികളെ ബാധിച്ചേക്കാവുന്ന സൈബര്‍ ആക്രമണമാണ് നടന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരം കമ്ബനികള്‍ക്ക് സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കമ്ബനിയാണ് കാസിയ.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കര്‍ ആക്രമണമെന്നാണ് കാസിയക്ക് സംഭവിച്ചതിനെ ചൂണ്ടിക്കാട്ടപ്പെടുന്നത്. അതോടൊപ്പം ഡാറ്റ ചോര്‍ത്താതിരിക്കാനായി റെവില്‍ ഗാങ്ങിന് വേണ്ട പണം, ഇതുവരെ ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടതില്‍ വെച്ച്‌ ഏറ്റവും വലിയ തുകയാണ്. ഇരയായവരില്‍ ചെറിയ കമ്ബനികളില്‍ നിന്ന് 45,000 ഡോളറും (33 ലക്ഷം രൂപ) വലിയ എം‌എസ്‌പികളില്‍ നിന്ന് 37 കോടി രൂപയുമാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.

അതേസമയം, സംഭവത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ യു.എസ് സര്‍ക്കാറിെന്‍റ മുഴുവന്‍ റിസോഴ്സുകളും അന്വേഷണത്തിനായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News