Loading ...

Home Kerala

ഒരു വിദ്യാർഥിക്കും അവസരം നഷ്ടപ്പെടില്ല; സ്വാശ്രയത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: സ്വാശ്രയ കോളേജിൽ മെഡിക്കൽ പ്രവേശനത്തിനു യോഗ്യത നേടിയ ഒരു വിദ്യാർഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. സുപ്രീം കോടതി നിർദ്ദേശപ്രകാരം ബാങ്ക് ഗാരണ്ടി കൊടുക്കാൻ കഴിയാത്തതുകൊണ്ടു മാത്രം ഒരു വിദ്യാർഥിക്കും പഠനാവസരം നിഷേധിക്കപ്പെടില്ലെന്നു സർക്കാർ ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സർക്കാർ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണ്. ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റി കഴിയുന്നതും വേഗത്തിൽ ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്കു പ്രവേശനം പൂർത്തിയാക്കാൻ ബാങ്ക് ഗാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിർണയത്തിനുശേഷം ആവശ്യമെങ്കിൽ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും 11 ലക്ഷം ഫീസ് വാങ്ങാമെന്നാണ് സുപ്രീം കോടതി തിങ്കളാഴ്ച വിധിച്ചത്. ആറ് ലക്ഷം രൂപ ബാങ്ക് ഗാരണ്ടി ഈടാക്കാമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകി പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു. അതേസമയം, അഡ്മിഷൻ പൂർത്തിയാകാൻ മൂന്നുദിവസം മാത്രമേ ബാക്കി ഉള്ളൂ എന്നതിനാൽ, ബാങ്ക് ഗാരണ്ടി നൽകാൻ 15 ദിവസത്തെ സമയം കോടതി അനുവദിച്ചു.

സർക്കാരുമായി ഇതിനോടകം കരാർ ഒപ്പിട്ടവർക്കും വിധി ബാധകമാണ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കു ബോണ്ട് നൽകിയാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് തള്ളിക്കൊണ്ടാണ് ആറു ലക്ഷം ബാങ്ക് ഗാരണ്ടി നൽകണമെന്നു സുപ്രീം കോടതി നിർദേശിച്ചത്. സംസ്ഥാനത്തു രണ്ട് കോളജുകൾക്കു മാത്രമായിരുന്നു നേരത്തെ 11 ലക്ഷം ഫീസ് നിശ്ചയിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിന്‍റെ മുഴുവൻ വാദങ്ങളും കോടതി തള്ളുകയായിരുന്നു.
 

Related News