Loading ...

Home USA

ചൈനയുടെ ആണവായുധ നിർമ്മാണത്തിൽ ആശങ്കയറിയിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ചൈന വന്‍തോതില്‍ ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുന്നതായി അമേരിക്ക. വാഷിംഗ്ടണ്‍ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് ചൈനയുടെ കൈവിട്ട കളിയില്‍ ആശങ്ക രേഖപ്പെടുത്തിയത്.

ചൈനയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍ ഒട്ടും സുഖകരമല്ല. ചൈന അതിവേഗ ത്തിലും കൂടുതല്‍ എണ്ണത്തിലും ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുകയാണ്. ആഗോളതലത്തില്‍ ഒരു രാജ്യത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതിലും ഗുരുതരമായ അവസ്ഥയാണിത്. ചൈനയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്ന രഹസ്യവിവരങ്ങളാണ് പുറത്തുവരുന്നത്. ആണവായുധ നിയന്ത്രണത്തിനായി ലോകത്തെ എല്ലാ രാജ്യങ്ങളും എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ക്ക് ഘടകവിരുദ്ധമായ നടപടിയാണ് ചൈന നടത്തുന്നതെന്നും പ്രൈസ് പറഞ്ഞു.
ചൈനയുടെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ നൂറുകണക്കിന് മിസൈലുകള്‍ വിന്യാസിച്ചതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. കാലിഫോര്‍ണിയയിലെ അമേരി ക്കയുടെ ആണവ നിര്‍വ്വ്യാപന ഗവേഷണ കേന്ദ്രമായ ജെയിംസ് മാര്‍ട്ടിന്‍ സെന്ററാണ് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞത്. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ചൈനയുടെ സൈനിക തയ്യാറെടുപ്പുകള്‍ കണ്ടെത്തിയത്. ചൈനയുടെ ആയുധ ശേഖരത്തിലെ അത്യാധുനികവും ചരിത്രനേട്ടവുമായിട്ടാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവരുടെ കണക്കുകൂട്ടല്‍ പ്രകാരം 250 ആണവ മിസൈലുകള്‍ 350 ആക്കി ചൈന വര്‍ദ്ധിപ്പിച്ചു എന്നാണ് സ്ഥിരീകരി ക്കുന്നത്.

Related News