Loading ...

Home Kerala

ബലാത്സംഗക്കേസിലെ പ്രതിക്കായി ജോസഫൈനും മന്ത്രിയും ഇടപെട്ടു; പൊലീസില്‍ നിന്ന് നീതി കിട്ടിയില്ല -മയൂഖ ജോണി

തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്ബ്യന്‍ മയൂഖ ജോണി. 2016-ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്നും മയൂഖ ജോണി വെളിപ്പെടുത്തി. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മയൂഖ ആരോപിച്ചു. ഇതുസംബന്ധിച്ച്‌ എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പൊലീസില്‍ നിന്ന് ഉണ്ടായതെന്നും മയൂഖ ജോണി പറഞ്ഞു.
വനിതാകമീഷന്‍ അധ്യക്ഷയായിരുന്ന എം.സി.ജോസഫൈനും മന്ത്രിയും പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.
പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കയറി പ്രതി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. à´¸à´¾à´®àµà´¬à´¤àµà´¤à´¿à´•-രാഷ്ട്രീയ പിന്‍ബലവുമുളള വ്യക്തിയാണ് പ്രതിയെന്നും ഇയാള്‍ സ്വാധീനം ഉപയോഗിച്ച്‌ നടപടികള്‍ വൈകിപ്പിക്കുകയാണെന്നും മയൂഖ വ്യക്തമാക്കി.

Related News