Loading ...

Home International

ആപ്പിള്‍ ഡെയ്‌ലിക്കു വിടചൊല്ലി ഹോങ്കോംഗുകാര്‍

ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണച്ചതിന്‍റെ പേരില്‍ ചൈനീസ് ഭരണകൂടത്തിന്‍റെ അനിഷ്ടം നേരിട്ട് അടച്ചുപൂട്ടേണ്ടിവന്ന ആപ്പിള്‍ ഡെയ്‌ലി പത്രത്തിനു വൈകാരികമായി വിടചൊല്ലി ഹോങ്കോംഗുകാര്‍. പത്രത്തിന്‍റെ അവസാനപ്രതി സ്വന്തമാക്കാന്‍ ന്യൂസ് സ്റ്റാന്‍‌ഡുകള്‍ക്കു മുന്നില്‍ വന്‍ ജനാവലി പ്രത്യക്ഷപ്പെട്ടു. പത്തുലക്ഷം പ്രതികള്‍ അച്ചടിച്ചത് ഇന്നലെ രാവിലെ പത്തിനു വിറ്റുതീര്‍ന്നു. à´…ടച്ചുപൂട്ടല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ ജനം കനത്ത മഴയെ അവഗണിച്ചും പത്രം ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ജീവനക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കവേ പലരും കണ്ണീര്‍ പൊഴിച്ചു. 'ഹോങ്കോംഗുകാര്‍ മഴയില്‍ വേദനയോടെ വിടചൊല്ലുന്നു ' എന്നായിരുന്നു ഇന്നലത്തെ പത്രത്തിന്‍റെ തലക്കെട്ട്.

ഹോങ്കോംഗിനെ നിയന്ത്രിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെ പത്രം ശക്തമായി എതിര്‍ത്തിരുന്നു. ദേശീയസുരക്ഷാ നിയമം ലംഘിച്ചുവെന്നാരോപിച്ച്‌ ചീഫ് എഡിറ്റര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. 26 വര്‍ഷത്തെ പാരന്പര്യമുള്ള പത്രത്തിന്‍റെ ഉടമസ്ഥനും ചൈനയുടെ വിമര്‍ശകനുമായ ജിമ്മി ലായിയും നേരത്തേ അറസ്റ്റിലായിരുന്നു.

Related News