Loading ...

Home International

ഇന്ത്യന്‍ അതിര്‍ത്തിയിൽ, ടിബറ്റില്‍ ആദ്യ സമ്പൂർണ വൈദ്യുത ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച്‌ ചൈന


ബെയ്ജിങ്: ഹിമാലയന്‍ പ്രദേശമായ ടിബറ്റില്‍ സമ്ബൂര്‍ണ വൈദ്യുത ബുള്ളറ്റ് ട്രെയിനോടിച്ച്‌ ചൈന. ചൈനീസ് പ്രവിശ്യാ തലസ്ഥാനമായ ലാസയെയും ടിബറ്റന്‍ അതിര്‍ത്തി പട്ടണമായ നയിങ്ചിയെയും ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വിസ്. അരുണാചല്‍ പ്രദേശിനോട് തൊട്ടുകിടക്കുന്ന പ്രദേശമാണ് നയിങ്ചി.

സിചുവാന്‍ -ടിബറ്റ് റെയില്‍വേയുടെ 435.5 കിലോമീറ്ററാണ് ലാസ -നയിങ്ചി വിഭാഗം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച്‌ ജൂലൈ ഒന്നിനാകും ഉദ്ഘാടനം.

ടിബറ്റിലെ ആദ്യ സമ്ബൂര്‍ണ വൈദ്യുത ട്രെയിന്‍ സര്‍വിസാണിത്. ക്വിന്‍ഹായ് -ടിബറ്റ് പാതക്ക് ശേഷം ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയില്‍വേ പാതയാകും ഇത്. ലോകത്തിലെ ഏറ്റവും ഭൗമശാസ്ത്രപരമായ പ്രത്യേകതകളോട് കൂടിയ സജീവ പ്രദേശങ്ങളിലൊന്നായ ക്വിങ്ഹായ് -ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കാണ് ഇൗ പാത.

പുതിയ റെയില്‍വേ പാതയുടെ നിര്‍മാണം വേഗത്തിലാക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് അധികൃതര്‍ക്ക് നവംബറില്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിര്‍ത്തി സംരക്ഷണത്തിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നായിരുന്നു വിലയിരുത്തല്‍.

സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ഡുവില്‍നിന്നാണ് ട്രെയിന്‍ സര്‍വിസ് ആരംഭിക്കുക. അവിടെനിന്ന് യാന്‍, കാംഡോ പ്രദേശങ്ങള്‍ വഴി ടിബറ്റിലെത്തും. ഇതിലൂടെ ചെങ്ഡുവില്‍നിന്ന് ലാസയിലേക്ക് 13 മണിക്കൂര്‍ക്കൊണ്ട് എത്താനാകും. അല്ലെങ്കില്‍ 48 മണിക്കൂര്‍ സഞ്ചരിക്കണം.

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് നയിങ്ചി. ദക്ഷിണ ടിബറ്റിെന്‍റ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യ ഇത് നിഷേധിച്ചിരുന്നു. ഇന്ത്യ -ചൈന അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് 3488 കിലോമീറ്ററില്‍ ഇപ്പോഴും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

Related News