Loading ...

Home Kerala

പൂട്ടുതുറന്നു; ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തിലായി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍. വിവിധ ജില്ലകളില്‍ അതത് ജില്ലാ ഭരണകൂടങ്ങളാണ് തദ്ദേശസ്ഥാപനങ്ങളെ ടിപിആര്‍ അടിസ്ഥാനമാക്കി എ, ബി, സി, ഡി വിഭാഗങ്ങളായി തിരിച്ചുകൊണ്ട് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത്.

രോഗസ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ഇപ്പോഴും ട്രിപ്പിള്‍ ലോക്ഡൗണ്‍ ആണ്. കാസര്‍കോട് മധൂര്‍,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളില്‍ സന്പൂര്‍ണ ലോക്ഡൗണാണ്. à´®â€‹à´²â€‹à´ªàµà´ªàµâ€‹à´±â€‹à´¤àµà´¤àµ തിരുനാവായ ഗ്രാമപഞ്ചായത്തിലും സന്പൂര്‍ണ ലോക്ഡൗണ്‍ ആണ്. പാലക്കാട് ജില്ലയില്‍ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകള്‍, എറണാകുളം ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ലയില്‍ കഠിനംകുളം, പോത്തന്‍കോട്, പനവൂര്‍, മണമ്ബൂര്‍, അതിയന്നൂര്‍, കാരോട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും സന്പൂര്‍ണ ലോക്ഡൗണ്‍ ആണ്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.

ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് എട്ടു ശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തനം അനുവദിക്കും. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്താം. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.

50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ അനുവദിക്കും. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ അനുവദിക്കും.

50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്താം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കും. 20 നും 30 നും ഇടയിലുള്ളയിടത്ത് സന്പൂര്‍ണ ലോക്ഡൗണും എട്ടിനും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും. എട്ടില്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

Related News