Loading ...

Home National

പൗരത്വ പ്രക്ഷോഭം: വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി വംശീയതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസ് ചുമത്തി ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നായകരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ഡല്‍ഹി പൊലീസ്. യു.എ.പി.‌എ നിയമപ്രകാരം അറസ്റ്റിലായി ഒരുവര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ജെ.എന്‍.യു വിദ്യാര്‍ഥികളും പിഞ്ച്റ തോഡ് നേതാക്കളുമായ നതാഷ നര്‍വാള്‍, ദേവംഗന കലിത എന്നിവര്‍ക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് പൊലീസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ വംശീയാതിക്രമവും കലാപവും പൗരത്വ സമരക്കാരായ ഇവര്‍ ആസൂത്രണം ചെയ്തതാണെന്നായിരുന്നു ഡല്‍ഹി പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍, കലാപത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് വ്യക്തമല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 24 മണിക്കൂറിനുള്ളില്‍തന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചത്.

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്നാണ് വിദ്യാര്‍ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈകോടതി വ്യക്തമാക്കിയത്. ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട യു.എ.പി.എ കുറ്റങ്ങളൊന്നും കുറ്റപത്രത്തില്‍ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിശയോക്തി കലര്‍ത്തി പെരുപ്പിച്ച്‌ വലിച്ചു നീട്ടിയതാണ് ഡല്‍ഹി പൊലീസിെന്‍റ കുറ്റപത്രമെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, അനൂപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കുറ്റപത്രത്തില്‍ പറയുന്ന ആരോപണങ്ങളെല്ലാം സി.എ.എ വിരുദ്ധ സമരരീതി എന്ന നിലക്ക് മാത്രമേ കാണാനാവൂ.

മൂന്നു പേരുടേയും കുറ്റപത്രങ്ങള്‍ വെവ്വേറെയാണ് കോടതി പരിഗണിച്ചത്. വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വ്യഗ്രതക്കിടയില്‍ പ്രതിഷേധിക്കാനുള്ള ഭരണഘടനപരമായ അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍വരമ്ബ് മാഞ്ഞുപോകുന്നതായി നതാഷയുടെ ജാമ്യ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ഈ മനോഗതി തുടര്‍ന്നാല്‍ ജനാധിപത്യം അപകടപ്പെടുമെന്ന് കോടതി ഓര്‍മിപ്പിച്ചു.

തീവ്രവികാരമുയുര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍, സ്ത്രീകളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കല്‍, റോഡ് ഉപരോധ സമരം തുടങ്ങിയവയാണ് വിദ്യാര്‍ഥി നേതാക്കള്‍ ചെയ്ത കുറ്റങ്ങളായി െപാലീസ് പറയുന്നത്. എന്നാല്‍, ഇൗ ആരോപണങ്ങളൊന്നും തന്നെ കുറ്റപത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ കാണാനായില്ല. വിഷയം സങ്കീര്‍ണമാക്കി ജാമ്യം നല്‍കുന്നതിന് ഭരണകൂടം വിലങ്ങ് തടിയാവാന്‍ പാടില്ലെന്ന് നതാഷയുടേയും ദേവാംഗന കലിതയുടേയും ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞു. ഒരാള്‍ നല്‍കിയ സിം കാര്‍ഡ് ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്ക് നല്‍കുകയും അയാള്‍ ഈ സിം കാര്‍ഡ് ഉപയോഗിച്ച്‌ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച്‌ സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു എന്ന കുറ്റമല്ലാതെ മറ്റൊന്നും തന്നെ ആസിഫിനെതിരെ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

2020 മേയ് മാസത്തിലാണ് മൂന്നുപേരെയും ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ഇതിനിടയില്‍ മറ്റു കേസുകളില്‍ ജാമ്യം കിട്ടിയെങ്കിലും യു.എ.പി.എ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് ജയിലില്‍നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഹൈകോടതി ഉത്തരവോടെ മോചനം സാധ്യമായ പശ്ചാത്തലത്തിലാണ് അത് തടയാന്‍ ഡല്‍ഹി പൊലീസ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

Related News