Loading ...

Home International

ജി 7 ഉച്ചകോടിക്ക് തുടക്കം: കോവിഡ് വാക്സിന്‍ മുഖ്യ അജണ്ട

ലണ്ടന്‍: കോവിഡ് വാക്സിനും കാലാവസ്ഥ വ്യതിയാനവും മുഖ്യ അജണ്ടയാക്കി ജി7 ഉച്ചകോടി ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ തുടങ്ങി. 2022ഓെട കോവിഡ് ഉന്മൂലനം ലക്ഷ്യമിട്ട് ലോകവ്യാപകമായി 100 കോടി ഡോസ് വാക്സിന്‍ നല്‍കാന്‍ ജി7 രാജ്യങ്ങള്‍ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതില്‍ പകുതി യു.എസ് നല്‍കണമെന്നാണ് ആവശ്യം.

ദരിദ്രരാജ്യങ്ങള്‍ക്ക് 10 കോടി ഡോസ് ബ്രിട്ടന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. അഞ്ചു കോടി ഡോസ് ഏതാനും ആഴ്ചകള്‍ക്കകം നല്‍കും. ബാക്കിയുള്ളത് അടുത്ത വര്‍ഷത്തോടെ നല്‍കാനാണ് തീരുമാനമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. മഹാമാരി വേരോടെ പിഴുതെറിയാന്‍ മറ്റ് ജി 7 രാജ്യങ്ങളും അര്‍ഹമായി പങ്ക് നല്‍കണമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ആഹ്വാനം ചെയ്തു.
വാക്സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിെന്‍റ ഭാഗമായി 92 അവികസിത രാജ്യങ്ങള്‍ക്ക് 50 കോടി ഡോസ് ഫൈസര്‍ വാക്സിന്‍ നല്‍കുമെന്ന് ബൈഡനും അറിയിച്ചിരുന്നു. ഈ മാസത്തിനകം എട്ടു കോടി വാക്സിന്‍ നല്‍കുമെന്ന് ബൈഡന്‍ ഉറപ്പുപറഞ്ഞു. ലോകം മുഴുവനുള്ള ജനങ്ങള്‍ക്ക് വാക്സിന്‍ എത്തിക്കാനായാല്‍ 2022ഓടെ കോവിഡിനെ തുരത്താന്‍ കഴിയുമെന്ന് ബോറിസ് പ്രത്യാശ പ്രകടിപ്പിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ്, യു.കെ രാജ്യങ്ങളിലെ ഭരണത്തലവന്മാരാണ് ഉച്ചകോടിക്കെത്തിയത്.

യു.എസ്-ബ്രിട്ടന്‍ ബന്ധം അനശ്വരം -ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: യു.എസും ബ്രിട്ടനും തമ്മിലുള്ള ബന്ധം അനശ്വരമായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജി 7 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബോറിസ്. ഇതാദ്യമായാണ് ഇരുവരും നേരില്‍ കാണുന്നത്. അറ്റ്ലാന്‍റിക്കിന് കുറുകെ പുതിയ യാത്ര ഇടനാഴി തുറക്കുന്നതിനെ കുറിച്ച്‌ ഇരുവരും ചര്‍ച്ചചെയ്തു. ഇതിെന്‍റ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related News