Loading ...

Home International

അഫ്ഗാനിലെ അമേരിക്കൻ സൈനിക പിന്മാറ്റത്തിന് പിന്നാലെ പരക്കെ ആക്രമണവുമായി താലിബാന്‍;തിരിച്ചടിക്കുമെന്ന് അമേരിക്ക

കാബൂള്‍: പതിറ്റാണ്ടുകള്‍ നീണ്ട ആധിപത്യം അവസാനിപ്പിച്ച്‌ സൈനിക പിന്മാറ്റത്തിനൊരുങ്ങുന്ന അമേരിക്ക വീണ്ടും അഫ്ഗാനിസ്താന്‍ ആക്രമിച്ചേക്കുമെന്ന് സൂചന. അടുത്ത സെപ്റ്റംബര്‍ 11നകം എല്ലാ സൈനികരെയും അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിക്കുമെന്നായിരുന്നു പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനം. എന്നാല്‍, യു.എസ് സൈന്യം മടങ്ങുന്നതോടെ കരുത്തരായ താലിബാന്‍ കാബൂള്‍ ഉള്‍പെടെ പിടിക്കുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്. നിലവില്‍ പിന്മാറ്റത്തിനു ശേഷം അഫ്ഗാന്‍ ഔദ്യോഗിക ഭരണകൂടത്തിന് സൈനിക സഹായം നല്‍കാന്‍ യു.എസ് വ്യവസ്ഥ ചെയ്തിട്ടില്ല.

എന്നാല്‍, താലിബാന്‍ പൂര്‍ണ നിയന്ത്രണത്തിലാക്കിയാല്‍ അഫ്ഗാനിസ്താനില്‍ തുടര്‍ന്നും അമേരിക്കന്‍ ലക്ഷ്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ആക്രമണമല്ലാതെ വഴിയില്ലെന്നാണ് പെന്‍റഗണ്‍ നല്‍കുന്ന സൂചന. അതിനായി ബോംബര്‍ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയേക്കും.

നിലവില്‍ അഫ്ഗാനിസ്താന്‍റെ ഗ്രാമീണ മേഖലകളിലേറെയും താലിബാന്‍ നിയന്ത്രണത്തിലാണ്. ഇവിടങ്ങളില്‍ നിലവിലെ ഔദ്യോഗിക സര്‍ക്കാറിന് പ്രവേശനം പോലുമില്ല. അത് അവശേഷിച്ച ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ രാജ്യത്തിന്‍റെ സമ്ബൂര്‍ണ നിയന്ത്രണം താലിബാന് ഒറ്റക്കാകും.

നിലവില്‍ സൈനിക പിന്മാറ്റത്തിനു പുറമെ വര്‍ഷങ്ങളായി അമേരിക്കന്‍ സേനയുടെ സഹായികളായി നിന്നവരെയും ഒഴിപ്പിക്കാന്‍ യു.എസ് നിര്‍ബന്ധിതരാണ്. ഇവരെ താലിബാന്‍ വേട്ടയാടുമെന്ന ആശങ്കയാണ് വിഷയം.

Related News