Loading ...

Home USA

കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് അമേരിക്ക

കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബില്‍ നിന്നും ചോര്‍ന്നതാകാമെന്ന് യു.എസ് പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് വാള്‍സ്ട്രീറ്റ് ജേണല്‍. യു.എസ് ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ലബോറിട്ടറിയാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന വേണമെന്നും പഠനത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ വീണ്ടും അന്വേഷണം നടത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി എന്നും റിപ്പോര്‍ട്ടുകളുണ്ട്. കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവ്മോര്‍ നാഷണല്‍ ലബോറട്ടറിയാണ് കൊറോണ വൈറസിനെ കുറിച്ചുള്ള പഠനത്തിന് പിന്നില്‍.മുന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമൊഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു പഠനം. കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ് ലബോറട്ടറി പഠന റിപ്പോര്‍ട്ട് തയാറാക്കിയതെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു.

ചൈന കൊറോണ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്ബ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ രോഗബാധിതരായി ചികിത്സ തേടിയിരുന്നുവെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച്‌ ചൈന സുതാര്യത പുലര്‍ത്തുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം.

കൊറോണ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച്‌ രണ്ട് സാധ്യതകളാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നോട്ട് വെക്കുന്നത്. വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാകാമെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. അല്ലെങ്കില്‍ മൃഗങ്ങളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതാകാം.

Related News