Loading ...

Home Business

വിദേശികളെ ആകര്‍ഷിച്ച്‌ ഓഹരിവിപണി

ഇന്ത്യന്‍ ഇന്‍ഡെക്സുകള്‍ വീണ്ടും തിളങ്ങിയതു വിപണിയിലേക്കുള്ള ഫണ്ട് പ്രവാഹം ഉയര്‍ത്തി. വിദേശ ഓപ്പറേറ്റര്‍മാര്‍ ഏതാണ്ട് ആറായിരം കോടിരൂപ കഴിഞ്ഞദിവസങ്ങളില്‍ നമ്മുടെ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു. മൂല്യപ്രവാഹത്തിനിടയില്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക് ചുവടുവച്ചു.

നിഫ്റ്റി സൂചിക പോയവാരം 234 പോയിന്‍റ് ഉയര്‍ന്നു. 15,435ല്‍ നിന്നുള്ള കുതിപ്പില്‍ മുന്‍ റിക്കാര്‍ഡായ 15,469ലെ പ്രതിരോധംതകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി 15,733.60വരെ ഉയര്‍ന്നു. ഇതിനിടെ ആര്‍ബിഐ വായ്പാഅവലോകനത്തില്‍ പലിശനിരക്കുകള്‍ സ്റ്റെഡിയായി നിലനിര്‍ത്തിയതു വിപണിയെ നിരാശപ്പെടുത്തി. à´µàµ†â€‹à´³â€‹à´³à´¿â€‹à´¯à´¾â€‹à´´àµà´š ഇടപാടുകളുടെ അവസാനനിമിഷങ്ങളിലെ ലാഭമെടുപ്പ് മൂലം ക്ലോസിംഗില്‍ 15,670 ലാണ്.

ഷോര്‌ട്ട് ടേമിലേക്ക് 15,680ലെ സപ്പോര്‍ട്ട് നഷ്ടമായത് ഒരുവിഭാഗം ഓപ്പറേറ്റര്‍മാരെ വാരാന്ത്യം പുതിയ വില്‍പ്പനയ്ക്കു പ്രേരിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാംവാരമാണ് നിഫ്റ്റി നേട്ടം കൈവരിക്കുന്നത്. ഈ കാലയളവില്‍ സൂചിക 992 പോയിന്‍റ് മുന്നേറി. കഴിഞ്ഞ ഒരുമാസത്തില്‍ 1173 പോയിന്‍റും ഒരുവര്‍ഷക്കാലയളവില്‍ 5641 പോയിന്‍റുമാണ് നിഫ്റ്റി കുതിച്ചത്. അതായത് മുന്നേറ്റം 56 ശതമാനം.
നിലവില്‍ നിഫ്റ്റിസൂചിക അതിന്‍റെ 21, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലാണ്. സൂചികയ്ക്ക് 15,810-15,951ല്‍ പ്രതിരോധവും 15,451-15,233 പോയിന്‍റില്‍ താങ്ങുമുണ്ട്. സൂചികയുടെ മറ്റു സാങ്കേതിക ചലനങ്ങള്‍ വിലയിരുത്തിയാല്‍ പാരാബോളിക് എസ്‌എആര്‍, സൂപ്പര്‍ ട്രന്‍ഡ്, എംഎസിഡി തുടങ്ങിയവ ബുള്ളിഷാണ്. അതേസമയം സ്റ്റോക്കാസ്റ്റിക്ക് ആര്‍എസ്‌ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, എന്നിവ ഓവര്‍ ബോട്ടാണ്.

ബ്ലൂചിപ്പ് ഓഹരികള്‍ സ്വന്തമാക്കാന്‍ ആഭ്യന്തര-വിദേശധനകാര്യസ്ഥാപനങ്ങള്‍ മത്സരിച്ചതു സെന്‍സെക്സിന് നേട്ടമായി. സൂചിക 51,422 ല്‍നിന്ന‌ു 52,389 പോയിന്‍റ് വരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. സര്‍വകാല റിക്കാര്‍ഡിലേക്കുള്ള ദൂരം കേവലം 127 പോയിന്‍റായിരിക്കെയാണ് സെന്‍സെക്സിന് കാലിടറിയത്.

Related News