Loading ...

Home International

ഐഎസില്‍ ചേരാനെത്തിയ സ്ത്രീകളെയും കുട്ടികളെയും തിരികെ കൊണ്ടുപോകണം ; മാതൃരാജ്യങ്ങളോട് ആവശ്യപ്പെട്ട് കുര്‍ദിസ്ഥാന്‍

അല്‍-ഹോള്‍ : ഐ എസില്‍ ചേരാനെത്തിയ സ്ത്രീകളെയും , കുട്ടികളെയും തിരികെ കൊണ്ടു പോകണമെന്ന് മാതൃരാജ്യങ്ങളോട് ആവശ്യപ്പെട്ട് കുര്‍ദിസ്ഥാന്‍ . രണ്ടുവര്‍ഷത്തിലേറെയായി, വടക്കുകിഴക്കന്‍ സിറിയയിലെ അല്‍-ഹോള്‍ ക്യാമ്ബില്‍ താമസിക്കുകയാണ് ഐ എസ് ഭീകരരുടെ ഭാര്യമാരും , ഐ എസില്‍ ചേരാനെത്തിയ സ്ത്രീകളും , കുട്ടികളും . ഐഎസിന്റെ ഭാഗമായ ഡായേഷ് അംഗങ്ങളുടെ കുടുംബങ്ങളാണ് ഏറെയും .

50,000 ത്തോളം സിറിയക്കാരും ഇറാഖികളും ഇവിടെയുണ്ട്. അവരില്‍ 20,000 ത്തോളം പേര്‍ കുട്ടികളാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും സ്ത്രീകളും. 57 രാജ്യങ്ങളില്‍ നിന്നുള്ള 2,000 സ്ത്രീകളാണ് അനെക്സ് എന്നറിയപ്പെടുന്ന ക്യാമ്ബിലുള്ളത് . കനത്ത കാവലാണ് ഇവിടെ കുര്‍ദിഷ് സൈന്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കുട്ടികള്‍ ഏറെയുണ്ടെങ്കിലും അവര്‍ക്ക് വളരാന്‍ പറ്റിയ അന്തരീക്ഷമല്ല ഇവിടെയുള്ളതെന്ന് സേവ് ദി ചില്‍ഡ്രന്‍സ് സിറിയ റെസ്പോണ്‍സ് ഡയറക്ടര്‍ സോണിയ ഖുഷ് പറഞ്ഞു . പല കുട്ടികളും ഭീകരരെ അനുകരിക്കുകയാണ് . തീവ്രവാദികളെ അനുകരിച്ച്‌ അഴുക്കുചാലുകളിലൂടെ ചുറ്റിക്കറങ്ങുന്നു, കറുത്ത ബാനറുകള്‍ ഉപയോഗിച്ച്‌ കളിക്കുന്നു. കുറച്ചുപേര്‍ക്ക് മാത്രമാണ് വായിക്കാനോ എഴുതാനോ കഴിയുന്നത്.

ഈ ക്യാമ്ബ് തന്നെ പുതിയ തലമുറ തീവ്രവാദികളെ സൃഷ്ടിക്കുമെന്ന് കുര്‍ദിഷ് അധികാരികളും മറ്റ് മനുഷ്യാവകാശ സംഘടനകളും ഭയപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീകളെയും കുട്ടികളെയും തിരികെ കൊണ്ടുപോകാന്‍ അവര്‍ മാതൃരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതും .

കഴിഞ്ഞ മാസം അസോസിയേറ്റഡ് പ്രസ് അംഗങ്ങള്‍ ക്യാമ്ബ് സന്ദര്‍ശിച്ച വേളയിലാണ് കുട്ടികളിലെ ഡെയ്ഷ് - ഐ എസ് സ്വാധീനം വ്യക്തമായത്. കുര്‍ദിഷ് കാവല്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നിട്ടും ക്യാമ്ബിലെ കുട്ടികള്‍ അസോസിയേറ്റഡ് പ്രസ് അംഗങ്ങള്‍ക്ക് നേരെ കല്ലെറ് നടത്തി . അതിനൊപ്പം വിളിച്ചു പറഞ്ഞതും ഏവരെയും ഞെട്ടിച്ചിരുന്നു ' നിങ്ങള്‍ ഒരു അവിശ്വാസിയായതിനാല്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും,. ഞങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണ്.' ഇത്തരത്തിലായിരുന്നു ക്യാമ്ബിലെ കുട്ടികള്‍ അക്രമത്തിനിടയില്‍ വിളിച്ചു കൂവിയത് . മറ്റൊരു കുട്ടിയാകട്ടെ കഴുത്തില്‍ കത്തി വച്ച്‌ നില്‍ക്കുകയായിരുന്നുവെന്നും സോണിയ ഖുഷ് പറഞ്ഞു

ഇസ്ലാമിക നിയമത്തിന്റെ കീഴില്‍ തന്നെ ക്യാമ്ബിലെ കുട്ടികളെയും വളര്‍ത്താനാണ് ഡായേഷ് ലക്ഷ്യമിടുന്നത് . കുട്ടികളെ പോരാളികളായി പരിശീലിപ്പിക്കുകയും പാവകളെ ഉപയോഗിച്ച്‌ ശിരച്ഛേദമടക്കം പഠിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം ബന്ദികളെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോകളും ഇവരെ കാണിക്കുന്നുണ്ട് .

Related News