Loading ...

Home International

കൊറോണ വൈറസ് ഉത്ഭവം: അമേരിക്കയുടെ ലാബുകള്‍ പരിശോധനിക്കാന്‍ അനുവദിക്കണമെന്ന് ചൈന

ബീജിംഗ്: കൊറോണയുടെ ഉത്ഭവത്തെ ചൊല്ലി അമേരിക്കയും ചൈനയും തമ്മില്‍ പോര് തുടരുന്നു. ചൈനയിലെ ലാബുകളില്‍ നിന്നാണോ കൊറോണ വൈറസ് പുറത്തുചാടിയതെന്ന രഹസ്യാന്വേഷണത്തിന് അമേരിക്കന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ചൈനയുടെ നീക്കം. അമേരിക്കയുടെ ബയോ ലാബുകളില്‍ ലോകാരോഗ്യ സംഘടനയ്ക്ക് പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടു.

അമേരിക്കയുടെ ലോകമെമ്ബാടുമുള്ള 200ലേറെ വരുന്ന ബയോ ലാബുകളില്‍ പരിശോധന നടത്തണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്താവ് വാങ് വെന്‍ബിന്‍ ആവശ്യപ്പെടുന്നത്. ഫോര്‍ട്ട് ഡെട്രിക് ലാബില്‍ അടക്കം പരിശോധന വേണമെന്നാണ് ചൈനയുടെ ആവശ്യം. കോവിഡ് 19ന്റെ ഉറവിടം സംശയിക്കുന്ന ആദ്യ ഒമ്ബത് രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ൈചന പുറത്തുവിടണമെന്ന് അമേരിക്കയുടെ സാംക്രമിക രോഗവിദ്ധന്‍ ഡോ.അന്തോണി ഫുകി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
'2019 ഡിസംബര്‍ 30ന് മുന്‍പ് നൊവെല്‍ കൊറോണ വൈറസിനെ കണ്ടെത്തിയിട്ടില്ലെന്ന് വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി വ്യക്തമാക്കികഴിഞ്ഞു. വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌ പഠിക്കാന്‍ അമേരിക്ക അവരുടെ ലോകമെമ്ബാടുമുള്ള 200ല്‍ ഏറെ വരുന്ന ബയോ ലാബുകളില്‍ ലോകാാേഗ്യ സംഘടന വിദഗ്ധരെ പരിശോധനയ്ക്ക് അനുവദിക്കണം. ഫോര്‍ട്ട് ഡെട്രിക് ലാബില്‍ ഉള്‍പ്പെടെ.'' വെന്‍ബിന്‍ പറഞ്ഞു.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നായിരിക്കാം പുറത്തുകടന്നതെന്ന് ഡോ.ഫുകി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2020 ജനുവരി മുതല്‍ ജൂണ്‍ വരെ വാഷിംഗ്ടണ്‍ പോസ്റ്റ്, ബസ്ഫീഡ് ന്യൂസ്, സി.എന്‍.എന്‍, ഫ്രീഡം ചഫ് ഇന്‍ഫര്‍മേഷന്‍ ആക്‌ട് എന്നിവിടങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ ആധാരമാക്കിയായിരുന്നു ഡോ. ഫുകിയും സംഘവും 3000 പേജുള്ള ഇമെയിലുകള്‍ പുറത്തുവിട്ടത്.

Related News