Loading ...

Home USA

28 ചൈനീസ് കമ്പനികളെ കൂടി കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് ഭരണത്തിലിരിക്കെ 31 ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പെടുത്തിയ ഉപരോധം വ്യാപിപ്പിച്ച്‌ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍. പുതിയ 28 ചൈനീസ് കമ്പനികളില്‍ യുഎസ് കമ്ബനികള്‍ക്കും വ്യക്തികള്‍ക്കും നിക്ഷേപമിറക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത് . ഇവ ചൈനയുടെ സൈനിക വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നാണ് വിലയിരുത്തല്‍ .

നേരത്തെ, ട്രംപ് വിലക്കേര്‍പെടുത്തിയപ്പോഴും സമാന കാരണമാണ് ഉന്നയിച്ചിരുന്നത്. മുന്‍നിര ടെലികോം, നിര്‍മാണ, സാങ്കേതിക സ്ഥാപനങ്ങളായ ചൈന മൊബൈല്‍, ചൈന ടെലികോം, വിഡിയോ സര്‍വയലന്‍സ് കമ്ബനി ഹിക്വിഷന്‍, ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ് തുടങ്ങിയവ കമ്ബനികളെയായിരുന്നു ട്രംപ് യുഎസില്‍ വിലക്കിയത് .ഇതിലുള്‍പെടുത്തിയിരുന്ന ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ് ഓഫ് ചൈന, ചൈന നാഷനല്‍ ഓഫ്ഷോര്‍ ഓയില്‍ കോര്‍പ്, ചൈന മൊബൈല്‍ കമ്യൂണിക്കേഷന്‍സ് ഗ്രൂപ്, വാവയ് ടെക്നോളജീസ് ആന്‍റ് സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് ഇന്‍റര്‍നാഷനല്‍ കോര്‍പ് (എസ്.എം.ഐ.സി) തുടങ്ങിയവ പുതിയ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. ചിപ് നിര്‍മാണ മേഖലയില്‍ ആഗോള തലത്തില്‍ ഏറ്റവും പ്രശസ്തമായ കമ്ബനികളിലൊന്നാണ് എസ്.എം.ഐ.സി.

അതെ സമയം ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിച്ച ബൈഡന്‍ ഭരണകൂടം പ്രതിരോധ, സാങ്കേതിക രംഗങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ കമ്ബനികള്‍ കൂടി ഉപരോധ പട്ടികയില്‍ ഉള്‍പെടുത്തിയത്. ഈ മേഖലയില്‍ നേരത്തെ നിക്ഷേപമുള്ളവര്‍ക്ക് അവ പിന്‍വലിക്കാന്‍ സാവകാശം നല്‍കും. അതെ സമയം യുഎസിന്റെ പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ ചൈന കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേ സമയം, വിമാന നിര്‍മാണ രംഗത്തെ ആഗോള ഭീമന്മാരായ ബോയിങ്, എയര്‍ബസ് എന്നിവയോട് ഏറ്റുമുട്ടാന്‍ ചൈന രൂപം നല്‍കിയ കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്‍പ് ഓഫ് ചൈനക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല . ഡോണാള്‍ഡ് ട്രംപ് നേരത്തെ വിലക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത ഷഓമിയും പട്ടികയിലില്ലെന്നത് ശ്രദ്ധേയമാണ്.

Related News