Loading ...

Home Australia/NZ

മുസ്ലിംകളുടെ വിവരങ്ങള്‍ പരസ്യമാക്കി 'ഇസ്ലാം മാപ്പ്'; ഓസ്ട്രിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം

ഓസ്ട്രിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദമായ 'മാപ്പ് ഓഫ് ഇസ്ലാമി'നെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. ഇസ്ലാമിക സമൂഹത്തെയും സംഘടനകളെയും നിയന്ത്രിക്കാനും അവരെ നിരീക്ഷണത്തിലാക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിമര്‍ശനം. ഇസ്ലാമോഫോബിയ ഉള്‍പ്പെടെയുള്ള നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്ന തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ ഇത്തരമൊരു നീക്കം ഓസ്ട്രിയയിലെ മുസ്ലിം സമൂഹത്തിനിടയിലും അന്താരാഷ്ട്ര തലത്തിലും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് ഓസ്ട്രിയിന്‍ സര്‍ക്കാര്‍ വിയന്ന സര്‍വകലാശാലയിലെ അധ്യാപകരുമായി സഹകരിച്ച്‌ 'നാഷണല്‍ മാപ്പ് ഓഫ് ഇസ്ലാം' എന്ന പേരില്‍ മുസ്ലിം പള്ളികള്‍, സംഘടനകള്‍, നേതാക്കള്‍ എന്നിവരുടെ വിവരങ്ങള്‍ ഒരു വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. à´ªàµ‡à´°àµ, സ്ഥലം എന്നിവയടക്കമുള്ള 620ലധികം മുസ്ലിം പള്ളികളുടെ ഡാറ്റയാണ് ഇത്തരത്തില്‍ പരസ്യമാക്കിയത്. മുസ്ലിംകളുടെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുന്ന ഓസ്ട്രിയയുടെ നടപടികള്‍ കുപ്രസിദ്ധമാണ്. സര്‍ക്കാര്‍ പുറത്തിറക്കിയ ഡാറ്റ മുസ്ലിംകളെ ആക്രമിക്കാന്‍ വലതുപക്ഷ തീവ്രവാദികള്‍ക്ക് സൗകര്യമൊരുക്കുമെന്നും ഇത് സമുദായത്തെ സംശയത്തോടെ വീക്ഷിക്കുന്നതിന് കാരണമാവുമെന്നും പരക്കെ വിമര്‍ശനമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് ഇത് ഏതെങ്കിലും മതത്തിനെതിരായ നീക്കമല്ലെന്നും വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങള്‍ക്കിടയിലെ സംഘട്ടനമാണെന്നും പറഞ്ഞു.

ഡാറ്റ പുറത്തുവന്നതോടെ നിരവധി മുസ്ലിംകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഭയക്കുന്നതായി അക്കാദമികും ആന്റി ഇസ്ലാമോഫോബിയ സ്കോളാറുമായ ഫരീദ് ഹാഫിസ് പറഞ്ഞു. മുസ്ലിം സ്ഥാപനങ്ങളുടെ മാത്രമല്ല, ചില സ്വകാര്യ വ്യക്തികളുടെ വിലാസം ഉള്‍പ്പെടെയുള്ള തികച്ചും സ്വകാര്യമായ വിവരങ്ങള്‍ പോലും പരസ്യപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നടപടിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഓസ്ട്രിയയിലെ പ്രധാനപ്പെട്ട മുസ്ലിം സംഘടനകളെന്ന് ടിആര്‍ടി വേള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ട നടപടി സംഭവം രാജ്യത്തിന്റെ ജനാധിപത്യ - നിയമ സംവിധാനത്തെ അപകടപ്പെടുത്തുന്നതാണെന്ന് ദി ഇസ്ലാമിക് റിലീജ്യസ് കമ്മ്യൂണിറ്റി ഇന്‍ ഓസ്ട്രിയ വ്യക്തമാക്കി. സര്‍ക്കാരിന്റെ നടപടി മുസ്ലിം വിരുദ്ധമാണെന്നും ഇത് വിപരീത ഫലങ്ങളുണ്ടാക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ദി കൗണ്‍സില്‍ ഓഫ് യൂറോപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

2020ല്‍ സ്ഥാപിച്ച ഡോക്യുമെന്റേഷന്‍ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രോജക്ടാണ് ഇസ്ലാം മാപ്. മുസ്ലിം സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കുക അവരുടെ രാഷ്ട്രീയ ആഭിമുഖ്യം പരിശോധിക്കുക തുടങ്ങിയവക്ക് നേതൃത്വം നല്‍കുന്ന സെന്ററിന് അഞ്ച് ലക്ഷത്തിലധികം ഡോളറാണ് ബജറ്റില്‍ നീക്കിവച്ചിരുന്നത്. മാപ്പ് പ്രസിദ്ധീകരിച്ചതിനു പിന്നാലെ വലതുപക്ഷ ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ നിരവധി വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം, ഇസ്ലാം മാപ്പ് എത്രയും വേഗം പിന്‍വലിക്കണമെന്ന് രാജ്യത്തെ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച്‌ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാപ്പിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ തങ്ങളുടെ ലോഗോ ഇസ്ലാമിക് മാപ്പില്‍ ഉപയോഗിക്കരുതെന്ന് വിയന്ന സര്‍വകലാശാലയും ആവശ്യപ്പെട്ടു.

അടുത്തിടെ ഓസ്ട്രിയയില്‍ മുസ്ലിം സംഘടനകള്‍ക്കെതിരെ ഭരണകക്ഷിയും തീവ്ര വലതുപക്ഷവുമായ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നും നീക്കങ്ങളുണ്ടാകുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ നവംബറില്‍ നിരവധി മുസ്ലിം സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളില്‍ ഓസ്ട്രിയന്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

Related News