Loading ...

Home National

സ്പുട്നിക് വാക്സിന്‍ നിര്‍മാണത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്- 5ന്‍റെ തദ്ദേശീയ നിര്‍മാണത്തിന് സിറം ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ) അനുമതി തേടി. സിറം ഇന്‍സ്​റ്റിറ്റ്യൂട്ട് വാക്സിന്‍ ടെസ്റ്റ് ലൈസന്‍സിനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) മുമ്ബാകെ അപേക്ഷ സമര്‍പ്പിച്ചത്.

സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിര്‍മാണ- വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനം വാക്സിന്‍ നിര്‍മിക്കുന്നുണ്ട്. വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് കമ്ബനിയുടെ തീരുമാനം.

റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ (ആര്‍.ഡി.ഐ.എഫ്) സഹകരണത്തോടെ ഡല്‍ഹിയിലെ പനേസിയ ബയോടെക്കും സ്പുട്നിക് വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വര്‍ഷത്തില്‍ 10 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ സ്പുട്‌നിക് വാക്സിന്‍ റഷ്യയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനമാണ് കോവിഡ് പ്രതിരോധത്തില്‍ സ്പുട്‌നിക്കിന്‍റെ ഫലപ്രാപ്തി. 66 രാജ്യങ്ങളില്‍ ഈ വാക്സിന്‍ ഉപയോഗത്തിലുണ്ട്.

ഓക്സ്ഫോര്‍ഡ്- ആസ്ട്രസെനക വാക്സിനായ കോവിഷീല്‍ഡ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ജൂണില്‍ 10കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പുറമെ, അമേരിക്കയില്‍ വിതരണത്തിനുദ്ദേശിക്കുന്ന നോവാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കമ്ബനി യു.എസില്‍ അനുമതി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Related News