Loading ...

Home Africa

നൈജീരിയയിലെ ഇസ്ലാമിക സ്‌കൂളില്‍ നിന്നും 150 വിദ്യാര്‍ത്ഥികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

അബുജ : നൈജീരിയയില്‍ ഇസ്ലാമിക സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. ടെഗിന മേഖലയിലെ സലിഹു ടാന്‍കോ ഇസ്ലാമിക സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. 150 വിദ്യാര്‍ത്ഥികളെ കാണാതായെന്ന് റാഫി പ്രാദേശിക ഭരണകൂടം അറിയിച്ചു.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ ഭീകരസംഘം വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വിദ്യാര്‍ത്ഥികളുമായി കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഭീകര സംഘം കടത്തിക്കൊണ്ടുപോയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സരക്ഷിതരായി തിരികെയെത്തിക്കുമെന്ന് പോലീസ് വക്താവ് വിസ്യു അബിയോദന്‍ അറിയിച്ചു. à´Žà´²àµà´²à´¾ മേഖലകളിലും പോലീസ് വിന്യസിച്ചിട്ടുണ്ട്. വിവിധ ഭീകര സംഘടനകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും പോലീസ് വക്താവ് വ്യക്തമാക്കി.അടുത്തിടെയായി നൈജീരിയയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാകുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ 700 വിദ്യാര്‍ത്ഥികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഭരണകൂടത്തിന്റെ വീഴ്ചയാണ് തുടര്‍ച്ചയായ സംഭവങ്ങള്‍ക്ക് കാരണമെന്ന് നൈജീരിയയിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

Related News