Loading ...

Home Kerala

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കെതിരായ ആരോപണം; സര്‍ക്കാര്‍ പുലര്‍ത്തിയത് കുറ്റകരമായ മൗനം

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ഫണ്ട് വിഹിതം സംബന്ധിച്ച്‌ വിവാദമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തിയത് കുറ്റകരമായ മൗനം. ആദ്യം സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണം പിന്നീട്, ക്രിസ്ത്യന്‍ സംഘടനകള്‍ പരസ്യമായി ഉന്നയിച്ചപ്പോഴും സര്‍ക്കാര്‍ വ്യക്തത വരുത്തിയില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പുലര്‍ത്തിയ മൗനമാണ് ഒടുവില്‍ വി.എസ്. അച്യുതാനന്ദെന്‍റ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുെട കടയ്ക്കല്‍ കത്തിവെക്കുന്ന രൂപത്തില്‍ എത്തിച്ചത്.
രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച്‌ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിെന്‍റ പശ്ചാത്തലത്തിലാണ് കേരളത്തില്‍ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയെ വി.എസ് സര്‍ക്കാര്‍ നിയോഗിച്ചത്. സമിതി സംസ്ഥാനത്തെ മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച്‌ പഠിക്കുകയും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പൊതുഭരണ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപംകൊള്ളുന്നത്. വിദ്യാഭ്യാസ/ ഉദ്യോഗ മേഖലകളില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനാണ് സമിതി പ്രധാനമായും ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തി മുസ്ലിം യുവതീ യുവാക്കള്‍ക്കായി മത്സരപ്പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. വിവിധ കോഴ്സുകള്‍ക്ക് പഠിക്കുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വിവിധതരം സ്കോളര്‍ഷിപ്പുകളും നടപ്പാക്കി.

മുസ്ലിം സമുദായത്തിനായി നടപ്പാക്കിയ പദ്ധതികളിലെ 20 ശതമാനം വിഹിതം വി.എസ് സര്‍ക്കാറിെന്‍റ അവസാനകാലത്ത് 2011 ഫെബ്രുവരി 22ന് ഇറക്കിയ ഉത്തരവിലൂടെ ലത്തീന്‍/പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കു കൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇൗ പശ്ചാത്തലം മറച്ചുവെച്ച്‌ ആദ്യം സംഘ്പരിവാറും പിന്നീട്, ക്രൈസ്തവ സംഘടനകളും നിരന്തരം ഉന്നയിച്ച ആരോപണത്തിനു മുന്നില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച സര്‍ക്കാര്‍, നിലവിലുള്ള പദ്ധതികളിലെ 80:20 അനുപാതത്തിലെ വസ്തുത പൊതുസമൂഹത്തില്‍ വിശദീകരിച്ചതുമില്ല. ക്രിസ്ത്യന്‍ സംഘടനകളുടെ ആക്ഷേപം ശരിവെക്കുന്ന ധ്വനിയില്‍ മന്ത്രിസഭ പുനഃസംഘടനയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ, തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞുവെന്ന വാദമാണ് ക്രിസ്ത്യന്‍ സംഘടനകള്‍ മുന്നോട്ടുവെച്ചത്. ഇൗ ഘട്ടത്തിലും നിജസ്ഥിതി സര്‍ക്കാര്‍ വിശദീകരിക്കാന്‍ തയാറായില്ല.

Related News