Loading ...

Home USA

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്: എട്ടു പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. കാലിഫോര്‍ണിയയില്‍ ഇന്നലെ നടന്ന വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാമെന്നുമാണ് സൂചന. രാവിലെ 6.34നാണ് വെടിവെപ്പ് നടന്നത്. സാന്‍ ജോസ് റെയില്‍ യാര്‍ഡിലാണ് അക്രമി വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുവെച്ച്‌ അക്രമിയും കൊല്ലപ്പെട്ടതായി സാന്റാ ക്ലാര കൗണ്ടി പോലീസ് അറിയിച്ചു. ഒരു മാസത്തിനിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.'കാലിഫോര്‍ണിയയിലെ സാന്‍ ജോസ് മേഖലയില്‍ വാലീ ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി കേന്ദ്രത്തില്‍ വെടിവെപ്പ് നടന്നു. à´Žà´Ÿàµà´Ÿàµà´ªàµ‡à´°à´¾à´£àµ അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ടത്. അക്രമിയും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യയും ഉയരാനാണ് സാദ്ധ്യത. അന്വേഷണം സാന്റാ ക്ലാര പോലീസ് ഏറ്റെടുത്തിട്ടുണ്ട്.' പോലീസ് വക്താവ് റസ്സല്‍ ഡേവിസ് അറിയിച്ചു.അതോറിറ്റി കെട്ടിടത്തില്‍ ആസൂത്രിതമായാണ് അക്രമി കയറിയതെന്നും കെട്ടിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയെന്നും പോലീസ് അറിയിച്ചു.

Related News