Loading ...

Home National

ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടികള്‍; ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം

കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടികളുമായി ഭരണകൂടം. ഫിഷറീസ് വകുപ്പില്‍നിന്ന് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതാണു ഏറ്റവുമൊടുവിലത്തെ നടപടി. ഏതാനും വര്‍ഷം കൂടുമ്ബോള്‍ ദ്വീപില്‍ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് പതിവാണെങ്കിലും ഇപ്പോള്‍ മിക്ക ദ്വീപിലെയും ഉന്നത ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയിരിക്കുകയാണ്. 39 ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇവരോട് അടിയന്തരമായി സ്ഥാനമൊഴിഞ്ഞ് പുതിയ ചുമതലകള്‍ ഏറ്റെടുക്കാനാണു നിര്‍ദേശമത്രേ. à´‡â€‹à´µâ€‹à´°à´¿â€‹à´²àµâ€ ചിലര്‍ക്കു ചുമതലകള്‍ നല്‍കിയിട്ടില്ലെന്നാണു സൂചനകള്‍. അടിയന്തര സാഹചര്യത്തില്‍ രോഗികളെ എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലേക്ക് മാറ്റാന്‍ നാലംഗ സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവിനു പിന്നാലെയാണ് à´ˆ നടപടിയും പുറത്തുവന്നിട്ടുള്ളത്.

കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയാറാക്കുന്ന ജോലി ഭരണകൂടം തുടങ്ങിയതായി നേരത്തേതന്നെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ജനകീയ പ്രതിഷേധങ്ങള്‍ അവഗണിച്ച്‌ ലക്ഷദ്വീപില്‍ വിവാദ നടപടികളുമായി അഡ്മനിസ്‌ട്രേഷന്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇന്ന് ഇവിടെ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്.

തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കുന്നതിന്‍റെ ഭാഗമായാണു സര്‍വകക്ഷിയോഗം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ വിവാദ ഉത്തരവുകള്‍ക്കെതിരേ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങാനാണു സാധ്യത. അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികളില്‍ പ്രതിഷേധിച്ച്‌ ദ്വീപിലെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു.


Related News