Loading ...

Home Business

കോവിഡ് സമ്പദ്വ്യവസ്ഥയിലുണ്ടാവുക ആറ് ലക്ഷം കോടിയുടെ നഷ്ടം, മൂന്നാംതരംഗവും തിരിച്ചടിയാകും

ന്യൂഡല്‍ഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ 5 മുതല്‍ ആറ് ലക്ഷം കോടിയുടെ വരെ ജി.ഡി.പി നഷ്ടത്തിലേക്ക് നയിക്കുമെന്ന് സൂചന. സാമ്ബത്തിക വര്‍ഷത്തിന്‍റെ ഒന്നാംപാദത്തിലാണ് കനത്ത നഷ്ടമുണ്ടാവുക. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്‍റെ ഒന്നാംപാദത്തില്‍ 24 ശതമാനം നഷ്ടമുണ്ടായിരുന്നു. ഏകദേശം 11 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ പാദത്തിലുണ്ടായ നഷ്ടം.
ആറ് ലക്ഷം കോടിയുടെ നഷ്ടം സമ്ബദ്വ്യവസ്ഥയിലുണ്ടാവുമെന്നാണ് എസ്.ബി.ഐ പ്രവചിക്കുന്നത്. ബാര്‍സ്ലേയ്സിന്‍റെ പ്രവചനമനുസരിച്ച്‌ നഷ്ടം 5.4 ലക്ഷം കോടിയായിരിക്കും. ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് ആര്‍.ബി.ഐ നിശ്ചയിച്ചതിലും താഴെയായിരിക്കുമെന്നും ഏജന്‍സികള്‍ വ്യക്തമാക്കുന്നു.സാമ്ബത്തിക വര്‍ഷത്തിന്‍റെ മൂന്നാംപാദത്തില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്നും അത് മൂന്ന് ലക്ഷം കോടിയുടെ നഷ്ടം ജി.ഡി.പിയിലുണ്ടാക്കുമെന്നും സാമ്ബത്തികശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ഏഴ് മുതല്‍ എട്ട് ശതമാനം വരെയായിരിക്കും ഈ സാമ്ബത്തിക വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാനിരക്കെന്നും വിവിധ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

Related News