Loading ...

Home Europe

ഇറ്റലിയിൽ കേബിള്‍ കാര്‍ പൊട്ടി വീണു: കുട്ടികളടക്കം 14 മരണം

റോം: വടക്കന്‍ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കേബിള്‍ കാര്‍ പൊട്ടിവീണ് അപകടം. ഒരു കുട്ടിയുള്‍പ്പെടെ 14 പേരാണ് ഇതുവരെ മരിച്ചത്. കാറിലുണ്ടായിരുന്ന പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച വൈകിട്ട് മജോറി തടാകത്തിന് സമീപമായിരുന്നു അപകടം. സ്‌ട്രെസ്- ആല്‍പൈന്‍- മോട്ടറോണ്‍ കേബിള്‍ കാറാണ് തകര്‍ന്നു വീണത്.മരിച്ചവരില്‍ അഞ്ച് പേര്‍ ഇസ്രായേല്‍ പൗരന്‍മാരാണ്. ഭൂരിപക്ഷം പേരും അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ അഞ്ച്, ഒന്‍പത് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ വ്യോമമാര്‍ഗം ടൂറിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒന്‍പത് വയസുള്ള കുട്ടിയെ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.റിസോര്‍ട്ട് നഗരമായ സ്‌ട്രെസയില്‍ നിന്ന് പീഡ്മോണ്ട് മേഖലയിലെ മോട്ടറോണ്‍ പര്‍വതത്തിലേക്ക് യാത്രക്കാരെ കയറ്റി പോകുകയായിരുന്ന കേബിള്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. സ്ട്രെസയില്‍ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റര്‍ ഉയരത്തിലുള്ള മോട്ടറോണ്‍ മലയുടെ മുകളിലേക്ക് 20 മിനിറ്റില്‍ എത്താവുന്നതാണു കേബിള്‍ കാര്‍.2016ല്‍ കേബിള്‍ കാറിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം അടുത്തിടെയാണു വീണ്ടും തുറന്നത്. പൈന്‍ മരങ്ങളുടെ ഇടയിലേക്കു വീണ കാര്‍ നിശ്ശേഷം തകര്‍ന്നു. അപകട കാരണം വ്യക്തമായിട്ടില്ല.

Related News