Loading ...

Home International

മ്യാന്‍മറിനെതിരേ കൂടുതല്‍ ഉപരോധങ്ങളുമായി യുഎസും ബ്രിട്ടനും കാനഡയും

യാങ്കൂണ്‍: മ്യാന്‍മറിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരേ കൂടുതല്‍ ഉപരോധ നടപടികളുമായി യുഎസും ബ്രിട്ടനും കാനഡയും. രാജ്യത്ത് നടന്നുവരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സൈനിക ഭരണകൂടത്തിനുളള ശക്തമായ താക്കീതാണ് ഉപരോധങ്ങളെന്നാണ് വിലയിരുത്തല്‍. സൈന്യം നിയോഗിച്ച ഭരണകര്‍ത്താക്കളുടെ യുഎസിലെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് അമേരിക്ക നടപ്പിലാക്കിയിരിക്കുന്നത്.
യുഎസ് പൗരന്‍മാരുമായുളള ഇവരുടെ സാമ്ബത്തിക ഇടപാടുകളും വിലക്കിയിട്ടുണ്ട്.
രാജ്യത്തെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടത്തിനെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ നിയന്ത്രണങ്ങളെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൂണ്ടിക്കാട്ടി. à´œà´¨à´¹à´¿à´¤à´®à´¨àµà´¸à´°à´¿à´šàµà´šàµà´³à´³ നടപടികള്‍ സ്വീകരിക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നതെന്നും ബ്ലിങ്കണ്‍ പറഞ്ഞു. മ്യാന്‍മറിലേക്കുളള ആയുധവില്‍പനയും സൈനിക സഹകരണവും അവസാനിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും യുഎസ് ആവശ്യപ്പെട്ടു.കാനഡയും സമാനമായ ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൈനിക നേതൃത്വവുമായി ബന്ധമുളള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് കാനഡ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജനാധിപത്യവും രാജ്യത്തെ സ്വാതന്ത്ര്യവും പുന:സ്ഥാപിക്കാന്‍ പൊരുതുന്ന മ്യാന്‍മറിലെ ജനങ്ങള്‍ക്കൊപ്പമാണ് കാനഡയെന്നായിരുന്നു വിദേശകാര്യമന്ത്രി മാര്‍ക്ക് ഗാര്‍ണ്യൂവിന്റെ പ്രതികരണം. മ്യാന്‍മറിന് വ്യാപാര, വാണിജ്യ തിരിച്ചടി നല്‍കുന്ന ഉപരോധമാണ് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയത്.ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മറിലെ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച്‌ പട്ടാള ഭരണകൂടം ഭരണം പിടിച്ചെടുത്തത്. ഇതിന് പിന്നാലെ രാജ്യത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുളള സൈനിക നടപടിയില്‍ 774 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് അനൗദ്യോഗിക കണക്കുകള്‍. പല ഘട്ടത്തിലും പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. നാലായിരത്തോളം പേരെ സൈനിക ഭരണകൂടം തടവിലാക്കുകയും ചെയ്തിട്ടുണ്ട്.

Related News