Loading ...

Home International

ലോകത്തിന്‍റെ മൊത്തം പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 55 ശതമാനവും 20 കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത്

ലണ്ടന്‍: പരിസ്ഥിതി നാശവും കാലാവസ്ഥ വ്യതിയാനവും ലോകത്തിന്‍റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ഏറെയായി. ഇവക്ക് സഹായകമായി കടലിലും കരയിലും മനുഷ്യനെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. കൊറോണക്കാലത്തെ മാസ്ക്കുകള്‍ മുതല്‍ പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും വരെ പലതുണ്ട് ഉപയോഗിച്ച്‌ വലിച്ചെറിയുന്നതായി. കടലില്‍ പലയിടത്തും ഇവ അടിഞ്ഞുകൂടി കടല്‍ജീവികള്‍ക്കും മത്സ്യങ്ങള്‍ക്കും കനത്ത ഭീഷണി സൃഷ്ടിക്കുന്നു. 2019ല്‍ മാത്രം കടലിലും കരയിലുമായി ലോകം തള്ളിയത് 13 കോടി മെട്രിക് ടണ്‍ മാലിന്യങ്ങളാണ്- ഒറ്റത്തവണ ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍.

ആഗോള വ്യാപകമായി ഉല്‍പാദിപ്പിക്കപ്പെടുന്ന മൊത്തം പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 55 ശതമാനവും 20 കലവോ നികളുടെതെന്ന് കണക്കുകള്‍.
അമേരിക്കന്‍ എണ്ണഭീമന്‍ എക്സോണ്‍ മൊബീലാണ് ഒറ്റത്തവണ ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവരില്‍ ഒന്നാമതെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സും വുഡ് മക്കിന്‍സിയും തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

യു.എസ് ആസ്ഥാനമായ കെമിക്കല്‍സ് ഭീമന്‍ 'ഡോ' 55 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉല്‍പാദിപ്പിച്ചപ്പോള്‍ തൊട്ടടുത്തുള്ള ചൈനയുടെ സിനോപെക് 53 ലക്ഷം ടണ്ണുമായി തൊട്ടുപിറകിലുണ്ട്.

ആദ്യ 11 കമ്ബനികളില്‍ നാലെണ്ണം ഏഷ്യയിലാണ്. മൂന്നെണ്ണം വടക്കേ അമേരിക്കയിലും ഒന്ന് ലാറ്റിന്‍ അമേരിക്കയിലുമാണ്. ഒന്ന് പശ്ചിമേഷ്യയിലും. ലോകത്തെ മുന്‍നിര ബാങ്കിങ് സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഈ പ്ലാസ്റ്റിക് ഉല്‍പാദനം.

ഫോസില്‍ ഇന്ധനമാണ് ഒറ്റത്തവണ ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. പുനരുല്‍പാദനത്തിന് ഒട്ടും വഴങ്ങില്ലെന്ന സവിശേഷതയും ഇവക്കുണ്ട്. ആഗോളവ്യാപകമായി ഇത്തരം പ്ലാസ്റ്റിക്കിന്‍റെ 10-15 ശതമാനം മാത്രമാണ് പുനരുല്‍പാദിപ്പിക്കുന്നത്.

വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ പതിയെ നിരത്തു കീഴടക്കി തുടങ്ങിയതോടെ പെട്രോള്‍, ഡീസല്‍ ഉല്‍പാദനം കുറച്ച്‌ പ്ലാസ്റ്റിക് ഉല്‍പാദനത്തിലേക്ക് കമ്ബനികള്‍ തിരിയുന്നതാണ് ഭീഷണി ഇരട്ടിയാക്കുന്നത്.

അടുത്ത അഞ്ചു വര്‍ഷത്തിനിടെ പ്ലാസ്റ്റിക് ഉല്‍പാദനത്തിനുള്ള പോളിമര്‍ ഉല്‍പാദനം 30 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Related News