Loading ...

Home International

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഓലിയെ നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിച്ച്‌ പ്രസിഡന്‍റ്

കാഠ്മണ്ഡു: പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ കെ.പി. ശര്‍മ്മ ഓലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സി.പി.എന്‍ - യു.എം.എല്‍ ചെയര്‍മാനായ ഓലി പരാജയപ്പെട്ടെങ്കിലും വ്യാഴാഴ്ച പ്രസിഡന്‍റ് വിദ്യാദേവി ഭണ്ഡാരി വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. 93 വോട്ടുകളായിരുന്നു വിശ്വാസ വോട്ടെടുപ്പില്‍ ഓലിക്ക് നേടാനായത്. സി.പി.എന്‍ മാവോയിസ്റ്റ് സെന്‍റര്‍ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്.

നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78 (3) അനുസരിച്ച്‌ ജനപ്രതിനിധിസഭയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഒാലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡന്‍റിന്റെ ഓഫിസ് പത്രക്കുറിപ്പില്‍ അറിയിച്ചു. വെള്ളിയാഴ്ച ശീതാല്‍ നിവാസില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്‍റ് ഭണ്ഡാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഒാലി പരാജയപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഒമ്ബതിന് മുമ്ബ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സാധ്യമാകാതെ വന്നതോടെയാണ് ഒാലിയും വീണ്ടും പ്രധാനമന്ത്രിയാക്കിയത്.

ഇദ്ദേഹത്തിന് 30 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. പരാജയപ്പെട്ടാല്‍ ആര്‍ട്ടിക്കിള്‍ 76 (5) പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം ആരംഭിക്കും. ഇതും സാധിച്ചില്ലെങ്കില്‍ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും.

പ്രതിപക്ഷത്തുള്ള നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷേര്‍ ബഹാദൂര്‍ ദെഉബക്ക് സി.പി.എന്‍ മാവോയിസ്റ്റ് സെന്‍റര്‍ ചെയര്‍മാന്‍ പുശ്പകമല് ദഹല് പ്രചണ്ഡ'യില്‍നിന്ന് പിന്തുണ ലഭിച്ചെങ്കിലും ജനതാ സമാജ്ദി പാര്‍ട്ടിയുടെ പിന്തുണ ലഭിക്കാത്തത് തിരിച്ചടിയായി. ജെ‌.എസ്‌.പി പ്രസിഡന്‍റ് ഉപേന്ദ്ര യാദവ്, ദെഉബയെ പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാര്‍ട്ടിയുടെ മറ്റൊരു പ്രസിഡന്‍റ് മഹന്ത താക്കൂര്‍ നിരസി
നേപ്പാളി കോണ്‍ഗ്രസിനും മാവോയിസ്റ്റ് സെന്‍ററിനും 61, 49 സീറ്റുകള്‍ വീതമുണ്ട്. 136 വോട്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 32 സീറ്റുള്ള ജെ‌.എസ്‌.പി പിന്തുണ നല്‍കിയിരുന്നെങ്കില്‍ ദെഉബക്ക് പ്രധാനമന്ത്രിയാകാമായിരുന്നു.

Related News