Loading ...

Home Kerala

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ സംസ്കാരം നടത്തി

കോട്ടയം: അന്തരിച്ച തിരക്കഥാകൃത്ത്  ഡെന്നിസ് ജോസഫിന്റെ സംസ്‌കാരം ഏറ്റുമാനൂര്‍ ചെറുവാന്ദൂര്‍ സെന്റ് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടന്നു. സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.  à´¹àµƒâ€‹à´¦â€‹à´¯à´¾â€‹à´˜à´¾â€‹à´¤â€‹à´¤àµà´¤àµ† തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്.

1985ല്‍ ജേസി സംവിധാനം ചെയ്ത "ഈറന്‍ സന്ധ്യയ്ക്ക്' എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. ഡെന്നീസ് ജോസഫ് രചിച്ച രാജാവിന്‍റെ മകന്‍, ന്യൂഡല്‍ഹി,സംഘം, നമ്ബര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, നായര്‍ സാബ് തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. à´†â€‹à´¦àµà´¯â€‹à´•à´¾â€‹à´²â€‹à´™àµà´™â€‹à´³à´¿â€‹à´²àµâ€ സംവിധായകന്‍ ജോഷിയുമായുള്ള ചേര്‍ന്നുള്ള കൂട്ടുക്കെട്ട് നിരവധി ഹിറ്റുകളാണ് മലയാള പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പതിമൂന്നോളം സിനിമകളാണ് ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്നത്. മറ്റു സംവിധായകര്‍ക്കൊപ്പം വഴിയോരക്കാഴ്ചകള്‍, കിഴക്കന്‍ പത്രോസ്, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ മികച്ച സിനിമകള്‍ക്കും തിരക്കഥയെഴുതി.

അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം നിര്‍വഹിച്ച "മനു അങ്കിള്‍' 1988ല്‍ ദേശീയ പുരസ്കാരം നേടി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അതര്‍വം എന്നിവയാണ് ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം.എന്‍. ജോസഫിന്‍റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

അദ്ദേഹത്തിന്‍റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദര്‍ശന്‍റെ ഗീതാഞ്ജലിയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമ ചിത്രീകരണത്തിലാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്‍റെ ജീവിതത്തെ കുറിച്ച്‌ അദ്ദേഹമെഴുതിയ "നിറക്കൂട്ടുകളില്ലാതെ' എന്ന പുസ്തകം മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്.

നടന്‍ ജോസ് പ്രകാശിന്‍റെ മരുമകനാണ് ഡെന്നീസ് ജോസഫ്. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ജോസ്.

Related News